തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോട് അനുബന്ധിച്ച് വടൂക്കര പടിഞ്ഞാട്ടുമുറി ശ്രീനാരായണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കാവടിയാട്ടം അവിസ്മരണീയമാക്കി അമ്മമാരും കുട്ടികളും. കാവടിയെടുത്ത് ചുവട് വെച്ചും താളം പിടിച്ചും അവർ പൂയാഘോഷം വേറിട്ട അനുഭവമാക്കി.
കാവടിയാട്ടത്തിൽ പങ്കെടുത്ത മുപ്പതിലേറെ അമ്മമാർക്കും നാൽപ്പതിലേറെ കുട്ടികൾക്കുമുള്ള സ്‌പെഷ്യൽ വസ്ത്രങ്ങൾ മെഡിമിക്‌സ് ഗ്രൂപ്പാണ് സംഭാവന ചെയ്തത്. സെറ്റ് സാരിയും ബ്‌ളൗസും അണിഞ്ഞ് സ്ത്രീകളെത്തിയപ്പോൾ, പിങ്ക് ബനിയനും കറുത്ത പാന്റ്‌സുമായിരുന്നു കുട്ടികളുടെ വേഷം. പെൺകുട്ടികളും അമ്മമാരും കാവടിയെടുക്കാൻ മുന്നിലുണ്ടായിരുന്നു. രാവിലെ എട്ടോടെയായിരുന്നു ക്ഷേത്രത്തിലേക്ക് കാവടി പുറപ്പെട്ടത്. ആദ്യം ക്ഷേത്രത്തിലെത്തിയതും ഈ സംഘമായിരുന്നു.
ഉച്ചയോടെ കാവടിയാട്ടം അവസാനിപ്പിച്ച് മടങ്ങി. വഴി നീളെ നൂറുകണക്കിനാളുകളാണ് മേളത്തിനൊപ്പം ചുവടുവെച്ച് നീങ്ങിയ പടിഞ്ഞാട്ടുമുറിക്കാരുടെ കാവടിയാഘോഷം കാണാൻ കാത്തു നിന്നത്. മെഡിമിക്‌സ് ഗ്രൂപ്പ് അധികൃതരും നേതൃത്വം നൽകാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |