തൃശൂർ : അടുത്തമാസം മുതൽ തൃശൂർ സമ്പൂർണ ഭക്ഷ്യവിതരണ ജില്ലയായി മാറുമെന്ന് മന്ത്രി ജി.ആർ.അനിൽ. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെയും ജില്ലാ പ്രവർത്തന അവലോകനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
അതിദരിദ്രരെ കണ്ടെത്താൻ നടത്തിയ സർവേയുടെ ഭാഗമായി റേഷൻ കാർഡ് ഇല്ലാത്തവരായി കണ്ടെത്തിയ 550 കുടുംബങ്ങളിൽ 487 പേർക്ക് റേഷൻ കാർഡ് ലഭ്യമാക്കാൻ ഇതിനകം സാധിച്ചു. പട്ടികയിൽ അർഹരായ 31 പേർക്ക് കൂടി കാർഡ് നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. അടുത്തമാസം അതുകൂടി പൂർത്തിയാകുന്നതോടെ തൃശൂർ സമ്പൂർണ ഭക്ഷ്യവിതരണ ജില്ലയായി മാറുമെന്നും അദ്ദേഹം അറിയിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി.കുമാർ, കെ.ദിലീപ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി.ആർ.ജയചന്ദ്രൻ, വി.രമേശൻ, പി.വസന്തം, എം.വിജയലക്ഷ്മി, സബിദ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |