തൃശൂർ: യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളവേദിയിൽ ശ്വേത സഞ്ജീവ് ഭട്ടും. 2002ലെ ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദിക്കെതിരെ മൊഴി നൽകിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ ഭാര്യയാണ് ശ്വേത.
താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി അവർ സംവദിച്ചു. നിയമപോരാട്ടത്തിന് കേരളത്തിൽ നിന്നും ലഭിച്ച തുകയുടെ വലുപ്പമല്ല സഹായിക്കാനുള്ള കേരളജനതയുടെ മനഃസ്ഥിതിയെയാണ് താൻ വലുതായി കണ്ടതെന്നും കേരളം അങ്ങനെയാണ് പ്രിയപ്പെട്ട ഇടമായി മാറിയതെന്നും ശ്വേത പറഞ്ഞു.
വിദ്യാഭ്യാസമാകട്ടെ വ്യക്തിത്വമാവട്ടെ ഏത് മാനദണ്ഡത്തിലൂടെ നോക്കിയാലും മോദിക്കും രാഹുലിനും തമ്മിൽ താരതമ്യമില്ല. മോദി മൻ കീ ബാത്തിന്റെ ആളാണ്. മോദിയുടെ രീതി ഏകപക്ഷീയമായ സംഭാഷണാണ്. രാഹുൽ വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന സഹാനുഭൂതിയുള്ള ക്ഷമാശീലനായ നേതാവാണെന്നും ശ്വേത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |