തൃശൂർ: വർഗീയതക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന നേതാക്കൾ നയിക്കുന്ന രണ്ട് മേഖലാ ജാഥകൾ നാളെ വൈകിട്ട് 5ന് തെക്കേ ഗോപുരനടയിൽ സംഗമിക്കും. ശക്തൻനഗറിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ഭഗത്‌സിംഗ് യൂത്ത് ഫോഴ്‌സിലെ 3,000 അംഗങ്ങളും യുവജനങ്ങളും അണിനിരക്കും. തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തു നിന്നും വടക്കൻ മേഖല ജാഥ കാസർകോട്ടു നിന്നുമാണ് തുടങ്ങിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥകൾ തെക്കേ ഗോപുരനടയിലെത്തും. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന എക്‌സി. അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ്, റവന്യൂ മന്ത്രി കെ. രാജൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി ആർ. തിരുമലൈ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് തൈവമക്കൾ കണിമംഗലം അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |