തൃശൂർ: നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യയുടെ ഭാവി ഇരുണ്ടതാകുമെന്ന് മനുഷ്യാവകാശ പ്രവർത്തക കെ.അജിത. പ്രതിരോധത്തിന്റെ ചെറിയ ചലനം ഉണ്ടാകുമ്പോഴേക്കും അവർക്കുമേൽ യു.എ.പി.എ പോലുള്ള കരിനിയമം ചാർത്തി ജയിലിലടയ്ക്കുകയാണ് സർക്കാർ. സി.പി.ഐ(എം.എൽ) നേതാവ് കെ.എൻ.രാമചന്ദ്രന്റെ 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എന്റെ ഏഴ് പതിറ്റാണ്ടുകൾ' എന്ന ആത്മകഥയുടെ മലയാള പരിഭാഷ കവി പി.എൻ.ഗോപികൃഷ്ണന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അവർ.
മോദിയുടെ അടുത്ത വരവോടെ പാതിയോളം പേർ ജയിലിലാകും. ഒന്നിന്നും ഒരു രേഖയും ഉണ്ടാകില്ല. കെ.കെ.മോഹൻദാസ് വിവർത്തനം ചെയ്ത പുസ്തകം തൃപ്രയാർ മാസ് ലൈനാണ് പ്രസിദ്ധീകരിച്ചത്. കെ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ജെയിംസ്, കുചേലൻ, രതിദേവി, പി.എൻ.പ്രൊവിന്റ്, ഡോ.അജോയ് കുമാർ, ടി.കെ.വാസു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |