SignIn
Kerala Kaumudi Online
Thursday, 28 March 2024 9.18 PM IST

നവീനും ജാനകിക്കും പിന്തുണയുമായി മിൽമയും

milama

തൃശൂർ : വൈറൽ ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നവീനും ജാനകിക്കും പിന്തുണയുമായി മിൽമയും. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവച്ച് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നുണ്ട്. 'ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് ഇരുവർക്കുമെതിരെ 'ലൗ ജിഹാദ്' ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്ന് നവീനിനും ജാനകിക്കും പിന്തുണ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിൽമയും പിന്തുണച്ച് രംഗത്തെത്തിയത്. മിൽമയുടെ തീരുമാനത്തിന് സാമൂഹിക മാദ്ധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നേരത്തെ കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ച വീഡിയോയിലൂടെ വൈറലായ മുഹമ്മദ് ഫായിസിന്റെ വാക്കുകൾ പരസ്യത്തിനുപയോഗിച്ചും മിൽമ ശ്രദ്ധ നേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിലായിരുന്നു നവീൻ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വൈറൽ ഡാൻസ്.

കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു

തൃശൂർ : ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 500 കടന്നു. 530 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 218 പേർ മാത്രമാണ് രോഗമുക്തരായത്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2576 ആണ്. തൃശൂർ സ്വദേശികളായ 74 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,054 ആണ്. 1,03,793 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. സമ്പർക്കം വഴി 509 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 16 പേർക്കും, ഒരു ആരോഗ്യ പ്രവർത്തകനും, ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MILMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.