തൃശൂർ: കഴിഞ്ഞ തവണ അനിൽ അക്കരയാണെങ്കിൽ ഇത്തവണ കോൺഗ്രസിന്റെ മാനം കാത്തത് ടി.ജെ സനീഷ് കുമാർ ജോസഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കര എൽ.ഡി.എഫിലെ മേരി തോമസിനെ വെറും 43 വോട്ടുകൾക്കാണ് പരാജപ്പെടുത്തിയത്. ജില്ലയിലെ 13 സീറ്റുകളിൽ ഏക കോൺഗ്രസ് പ്രതിനിധി അനിൽ അക്കരയായിരുന്നു.
ഇത്തവണ വടക്കാഞ്ചേരി കൈവിട്ടപ്പോൾ യു.ഡി.എഫിന് രക്ഷയായത് ചാലക്കുടിയാണ്. ബി.ഡി ദേവസി മൂന്ന് തവണ തുടർച്ചയായി വിജയിച്ച സീറ്റിൽ അദ്ദേഹത്തിന് പകരം മാണി ഗ്രൂപ്പിലെ ഡെന്നീസ് ആന്റണിയാണ് മത്സരിച്ചത്.
കഴിഞ്ഞ തവണ 26,648 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. കെ.എസ്.യുവിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സനീഷ് കുമാർ ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ജനം നൽകിയ അംഗീകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം. പ്രതിപക്ഷം ഒന്നാകെ ക്ഷേമ പ്രവർത്തനങ്ങളെ തകർക്കാനാണ് ശ്രമിച്ചത്. കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ലൈഫ് പദ്ധതി പോലും അട്ടിമറിക്കാനുള്ള ശ്രമം അവരുടെ ഭാഗത്തു നിന്നുമുണ്ടായി. കേന്ദ്രം ഭരിക്കുന്നവർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ഇടത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ശ്രമമുണ്ടായി. അത്തരം ശ്രമങ്ങൾക്കെതിരെ ജനം നൽകിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
കെ.കെ വത്സരാജ്
ജില്ലാ സെക്രട്ടറി
സി.പി.ഐ
യു.ഡി.എഫും ബി.ജെ.പിയും നടത്തിയ നുണപ്രചാരണം തള്ളി എൽ.ഡി.എഫിന് നൽകിയ വൻവിജയം വികസന തുടർച്ചയ്ക്ക് ജനം നൽകിയ അംഗീകാരമാണ്. 2016നേക്കാൾ ഉയർന്ന ഭൂരിപക്ഷം നൽകിയാണ് ജനങ്ങൾ എൽ.ഡി.എഫ് പ്രതിനിധികളെ വിജയിപ്പിച്ചത്. യു.ഡി.എഫിന്റെ വികസന വിരുദ്ധ നയങ്ങളെയും അവിശുദ്ധ കൂട്ടുകെട്ടുകളെയും തിരസ്‌കരിച്ചു. എൽ.ഡി.എഫിന്റെ മതനിരപേക്ഷ നിലപാടിനുള്ള അംഗീകാരം കൂടിയാണ് തിരഞ്ഞെടുപ്പുഫലം. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണം അട്ടിമറിച്ച യു.ഡി.എഫിനും എം.എൽ.എയ്ക്കും എതിരായ ജനവികാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
എം.എം വര്‍ഗീസ്
എല്‍.ഡി.എഫ്
ജില്ലാ കണ്‍വീനര്‍
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |