SignIn
Kerala Kaumudi Online
Tuesday, 19 March 2024 7.34 PM IST

ആഴക്കടലിന് മീതെ മുപ്പത് മണിക്കൂർ നടുക്കം വിട്ടുമാറാതെ അനൂപ്‌

anoop

ചാലക്കുടി: മുപ്പതു മണിക്കൂറോളം ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട സംഭവത്തെ ഓർത്തെടുക്കുമ്പോൾ പോട്ടയിലെ പെരുന്തുരുത്തി അനൂപിന്റെ മനസിൽ ഭീതിയുടെ തിരമാലകൾ. ജീവനോടെ കരയിലേക്കൊരു തിരിച്ചു വരവുണ്ടാകുമെന്ന് ഈ ഇരുപത്തിയൊമ്പതുകാരൻ കരുതിയതല്ല.

ആഞ്ഞടിക്കുന്ന തിരമാലകൾ അന്തമില്ലാത്ത എവിടേയ്ക്ക് ഒക്കെയോ തട്ടിത്തെറിപ്പിച്ചു കൊണ്ടുപോയി. ആകെയുണ്ടായിരുന്ന ലൈഫ് ബോയ് റിംഗിൽ കിടന്ന് തുണുത്തുവിറച്ച് നിർജ്ജീവാവസ്ഥയിൽ ആയതിന് ശേഷമാണ് നേവിയുടെ കപ്പലെത്തി രക്ഷപ്പെടുത്തിയത്. മേയ് 16ന് വൈകീട്ടായിരുന്നു അപകടം. തിരമാലകൾ ആഞ്ഞടിച്ച് ബാർജ് 305 ഒഴുകിപ്പോയി എവിടെയോ ഇടിച്ചു. തകർന്ന ബാർജിന്റെ ഒരറ്റം മുങ്ങുവാൻ തുടങ്ങി. ഇതിനിടയിൽ കടലലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് കൂടുതലും അടിയൊഴുക്കിൽപെട്ട് മരിച്ചത്.

വെള്ളത്തിലേക്ക് ചാടാൻ ഭയമുണ്ടായിരുന്നത് കൊണ്ടാണ് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അനൂപ് പറഞ്ഞു. ടൈറ്റാനിക് ദുരന്തം പോലെ മുങ്ങിയ മറുതലയ്ക്കലായിരുന്നു ഇയാൾ അള്ളിപ്പിടിച്ചിരുന്നത്. ഒടുവിൽ മറ്റൊരു തിരമാല അടിക്കുമ്പോൾ പിടിവിട്ട് കടലിലേക്ക് വീണു. പക്ഷേ അപ്പോഴേയ്ക്കും അടിയൊഴുക്കുകൾക്ക് ശമനമുണ്ടായി. ലൈഫ് ജാക്കറ്റിട്ട് ചുറ്റുമുള്ള ആഴമറിയാത്ത വെള്ളത്തിൽ ഒരിറ്റു കുടി നീരുമില്ലാതെ ഒന്നര ദിവസം കിടന്ന ശേഷം നേവിയുടെ സംഘമെത്തി, മുംബയിൽ എത്തിച്ചു ശുശ്രൂഷ നൽകി. ആരൊക്കെ രക്ഷപ്പെട്ടുവെന്നും എത്ര പേർക്ക് ജീവഹാനിയുണ്ടായെന്നും പിന്നീടാണ് അനൂപ് അറിഞ്ഞ്. അഞ്ച് വർഷമായി മെറ്റീരിയൽ കോർഡിനേറ്ററായ യുവാവ് പോട്ടയിലെ സഹോദരി അനുവിന്റെ വീട്ടിലാണ് താമസം. അവിവാഹിതനാണ്. മറ്റൊരു ബാർജിലുണ്ടായ നോർത്ത് ചാലക്കുടി പറക്കാടത്ത് സാംസൺ സാജു, കളത്തിപറമ്പിൽ ആൽവിൻ ജോയി എന്നിവരും രക്ഷപ്പെട്ട് വീട്ടിലെത്തിയിട്ടുണ്ട്. ഫയർമാന്മാരായിരുന്നു ഇരുവരും.

രോഗമുക്തർ 2 ലക്ഷം കവിഞ്ഞു

രോഗ ബാധിതർ 2506


തൃശൂർ: ജില്ലയിൽ രോഗമുക്തരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. 2,01,727 പേരാണ് ആകെ രോഗമുക്തരായത്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,21,794 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.56 ശതമാനത്തോടെ ഇന്നലെ 2506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4874 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശൂർ സ്വദേശികളായ 86 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 2493 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 03 പേർക്കും ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായി. രോഗബാധിതരിൽ 60 വയസിന് മുകളിൽ 163 പുരുഷന്മാരും 190 സ്ത്രീകളും പത്ത് വയസിന് താഴെ 117 ആൺകുട്ടികളും 95 പെൺകുട്ടികളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ANOOP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.