തൃശൂർ: കൊവിഡ് മുൻനിര പ്രവർത്തകർ അടക്കമുള്ള ജീവനക്കാരുടെ സൗകര്യാർത്ഥം കേരളത്തിൽ ഓടുന്ന മെമു അടക്കമുള്ള ഹ്രസ്വദൂര ട്രെയിനുകൾ, ജോലി സമയത്തിന് അനുയോജ്യമായ സമയക്രമത്തിൽ രാവിലെയും വൈകിട്ടും ഓടിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് കത്തിൽ ആവശ്യപ്പെട്ടു.
കൊവിഡിന്റെ രണ്ടാം തരംഗത്തിലെ പ്രാദേശിക അടച്ചിടലിൽ വളരെ കുറച്ച് വണ്ടികൾ മാത്രമാണ് ഓടുന്നത്. അവയിൽ ഭൂരിപക്ഷവും ദീർഘദൂര വണ്ടികളാണ്. മെമു വണ്ടികളടക്കം ഏതാനും ഹ്രസ്വദൂര വണ്ടികൾ മാത്രമാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. അവയിൽ പലതും ആർക്കും പ്രയോജനമില്ലാത്ത അസമയങ്ങളിലാണ്. കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, അടുത്തയാഴ്ച മുതൽ പകുതി ജീവനക്കാരുമായി സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ പലതും തുറന്നു കഴിഞ്ഞു. നിലവിൽ പുലർച്ചെ 3.30ന് ഷൊർണൂരിൽനിന്നും പുറപ്പെടുന്ന ഷൊർണ്ണൂർ എറണാകുളം മെമു രാവിലെ 6.30ന് പുറപ്പെടുന്ന വിധത്തിൽ പുനക്രമീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |