ഇരിങ്ങാലക്കുട : കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചതാണ് ഒരു ടാർ മിക്‌സിംഗ് യൂണിറ്റ്. അപകടമുണ്ടാക്കുമെന്ന മന്ത്രിക്ക് പരാതിയെത്തിയതോടെ, ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിച്ച് മിക്സിംഗ് യൂണിറ്റ് 24 മണിക്കൂറിനുള്ളിൽ സ്ഥലത്തുനിന്ന് മാറ്റി .
" മിക്സിംഗ് യൂണിറ്റ് കിടക്കുന്നതിനാൽ താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവിൽ അപകട സാദ്ധ്യതയുണ്ട്, മാറ്റാൻ ഇടപെടണമെന്ന് തൃശൂർ നെടുമ്പുരയിലെ സുമിത്രൻ പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിനോട് പരാതിപ്പെടുകയായിരുന്നു. 'റോഡറിയാൻ ജനങ്ങളിലേക്ക് ' എന്ന ലക്ഷ്യത്തോടെയുള്ള തത്സമയ ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രിയോട് സംസാരിച്ചത്. മന്ത്രി പരിപാടിക്കിടെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാൻ നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെയെത്തി ടാർ മിക്‌സിംഗ് യൂണിറ്റ് സ്ഥലത്തു നിന്നും മാറ്റി. മഴക്കാലത്ത് ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ രണ്ട് ആഴ്ചകളിലും പരിപാടിയിൽ നിരവധി കോളുകളെത്തി. ഉടൻ പരിഹാരം കാണാൻ കഴിയുന്നവയ്ക്ക് വേഗത്തിൽ തന്നെ പരിഹാരം കാണുന്നുണ്ട്. പരാതികളുടെ പുരോഗതി ആഴ്ചയിലൊരിക്കൽ അവലോകനം ചെയ്യുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |