SignIn
Kerala Kaumudi Online
Friday, 19 April 2024 9.21 PM IST

കാലവർഷം : കുടപിടിച്ച് വ്യാധികൾ

rain-

തൃശൂർ: ഇന്നും ശക്തമായ മഴയും തീരമേഖലയിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രവചിച്ച പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രതയിൽ.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ച കാലവർഷത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസത്തെ അപ്രതീക്ഷിത വേനൽമഴയിൽ മാത്രം തൃശൂരിലെ കൃഷിനാശം 10 കോടിയാണെന്നാണ് കൃഷിവകുപ്പിന്റെ റിപ്പോർട്ട്. വിളഞ്ഞ നെൽക്കൃഷിയുടെ നാശം 1.58 കോടിയും. ഈ മാസം പകുതിയാകുമ്പോഴേയ്ക്കും ഇതിന്റെ പകുതിയോളം നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തീരദേശമേഖലയിലും കനത്ത നാശനഷ്ടമുണ്ടായി. ഏപ്രിൽ അവസാനം തന്നെ പ്രവചനം തെറ്റിച്ച് ചുഴലിക്കാറ്റും മഴയും ശക്തമായിരുന്നു.
അതേസമയം, ഇടവിട്ട് കനത്ത മഴ പെയ്യുന്നത് കൊതുകു വർദ്ധിക്കുന്നതിനും പകർച്ചവ്യാധി കൂടുന്നതിനും ഇടയാക്കി. ആരോഗ്യവകുപ്പ് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനിടെ ഡെങ്കിപ്പനി ഭീഷണി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കുറവാണെങ്കിലും 49 ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 8 എണ്ണം കോർപറേഷൻ പരിധിയിലാണ്. കൊണ്ടാഴി, നടത്തറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലുള്ളത്. നഗരങ്ങൾ കേന്ദ്രീകരിച്ച് മഴക്കാലപൂർവ ശുചീകരണം നടത്തിയിരുന്നെങ്കിലും ലോക്ക് ഡൗണിൽ ശുചീകരണം ഫലപ്രദമായില്ലെന്ന് ആക്ഷേപമുണ്ട്.

എല്ലാ പനികളും കൊവിഡല്ല

ലക്ഷണം ഉണ്ടായിട്ടും കൊവിഡാണെന്ന് തെറ്റിദ്ധരിച്ച് പരിശോധന നടത്താതെയിരിക്കുന്നത് മറ്റ് പകർച്ചവ്യാധികൾ പെരുകാനിടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും തിരിച്ചറിയാനും ചികിത്സ തേടാനും വൈകിയാൽ കൂടുതൽ അപകടത്തിലെത്തിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

18 വരെ തീരമേഖലയിൽ നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.
2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത

മഴമാപിനിയിൽ ഇന്നലെ

ചാലക്കുടി 57.6
ഏനാമാക്കൽ 52.5
ഇരിങ്ങാലക്കുട 52.2
വെളളാനിക്കര 47.5
കൊടുങ്ങല്ലൂർ 43

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MANSOON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.