തൃശൂർ: കൊവിഡ് മൂന്നാംതരംഗ സാദ്ധ്യതയിൽ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലയിൽ മുന്നൊരുക്കം തുടങ്ങി. ആരോഗ്യ പ്രവർത്തകർ, സർക്കാർ, സ്വകാര്യ ആശുപത്രി മേധാവികൾ, ജീവനക്കാർ എന്നിവരുമായി കളക്ടർ എസ്. ഷാനവാസ് അവലോകന യോഗം നടത്തി.
മൂന്നാംതരംഗ സാദ്ധ്യത പ്രവചിക്കുന്ന പശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാനും മറികടക്കാനും ജില്ലയിൽ കൂടുതൽ കരുതലും ജാഗ്രതയും ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു. രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിൽ ഓരോ ആശുപത്രിയും കാഴ്ച്ചവെച്ച മികച്ച സേവനത്തെ കളക്ടർ അഭിനന്ദിച്ചു.
ഡി.എം.ഒ: കെ.ജെ. റീന, ഡെപ്യൂട്ടി ഡി.എം.ഒ കെ.എൻ. സതീഷ്, ഡി.പി.എം ടി.വി. സതീശൻ, സർക്കാർ, സ്വകാര്യ, മെഡിക്കൽ കോളേജ് വിദഗ്ദ്ധർ, ആശുപത്രി സൂപ്രണ്ടന്റുമാർ, ഐ.എം.എ, കെ.പി.എച്ച്.എ പ്രതിനിധി, ആരോഗ്യ പ്രവർത്തകർ, തുടങ്ങിയവർ യോഗങ്ങളിൽ സംബന്ധിച്ചു.
ചെയ്യേണ്ടത്
സ്വകാര്യ ആശുപത്രിക്കാർക്ക് പ്രത്യേക പരിശീലനം
ആരോഗ്യ വകുപ്പ് മെഡിക്കൽ സംഘടനാ അംഗങ്ങളുമായി ആശുപത്രികളിൽ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പു വരുത്തും. സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക പരിശീലനം നൽകാൻ ഗവ. മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. കൂടുതൽ സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യം ഒരുക്കാനും സജ്ജീകരണമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |