മാള: സാറേ എനിക്ക് ചിക്കൻ വേണം, കഴിച്ചിട്ട് ഒത്തിരി നാളായി..അമ്മയ്ക്ക് പണിയില്ല, എനിക്കും അച്ഛനും അമ്മയ്ക്കും കൊവിഡാണ്.... നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ അറിയാൻ മാള ജനമൈത്രി പൊലീസ് രോഗികളെ ഫോണിൽ ബന്ധപ്പെടുന്നതിനിടയിലാണ് ആറാം ക്ലാസുകാരന്റെ ഹൃദയത്തിൽ തൊടുന്ന അഭ്യർത്ഥന പൊലീസുകാരെ ഞെട്ടിച്ചു.
അച്ഛൻ അഞ്ച് വർഷമായി തളർന്നുകടക്കുന്നു. അമ്മ ഇടയ്ക്കിടെ വീട്ടുജോലിക്ക് പോയാണ് കുടുംബം കഴിയുന്നത്. കൊവിഡ് ബാധിച്ചതോടെ അമ്മയുടെ പണിയും ഇല്ലാതായി. അതുകൊണ്ടുതന്നെ ചിക്കൻ മാത്രമല്ല പഠിക്കാനുള്ള പുസ്തകം അടക്കമുള്ളവ വാങ്ങാനും കഴിയാതായി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിശേഷങ്ങളും ആവശ്യങ്ങളും അന്വേഷിക്കുന്നതിനിടയിൽ ഈ മറുപടി കേട്ട് പൊലീസ് അമ്പരന്നു. ഉടനെത്തന്നെ ബീറ്റ് ഓഫീസർമാരായ സജിത്തും മാർട്ടിനും ഇടപെട്ട് വടമയിലുള്ള വീട്ടിലെത്തി ചിക്കനും, മുട്ടകളും, ബുക്കുകളും, മറ്റു ഭക്ഷ്യ സാധനങ്ങളും നൽകി. പണി തീരാത്ത വീട്ടിൽ കട്ടിലും കിടക്കയുമില്ലാതെയാണ് അച്ഛൻ മേക്കാട്ടിൽ മാധവൻ തളർന്നു കിടക്കുന്നത്. പൊലീസിന് പിന്നാലെ കാവനാട് യുവജന കൂട്ടായ്മയും, പൊയ്യ പഞ്ചായത്തിലെ ആർ.ആർ.ടി അംഗങ്ങളും സഹായമെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |