തൃശൂർ: സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. തൃശുർ ജില്ലാ കമ്മിറ്റി. പൊതുഗതാഗതവും, കള്ളുഷാപ്പുകളും, ബീവറേജും , ആരാധനാലയങ്ങളും തുറക്കാമെന്നിരിക്കെ ഹോട്ടലുകളിൽ അമ്പത് ശതമാനമെങ്കിലും സീറ്റിംഗ് സൗകര്യത്തോടെയെങ്കിലും ഭക്ഷണം കഴിക്കാനുള്ള അനുവാദം നൽകണം. നിലവിൽ ഇരുപത് ശതമാനം ഹോട്ടലുകൾ മാത്രമെ പാർസൽ സംവിധാനത്തിൽ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനത്തോളം സ്ഥാപനങ്ങളിലെ ഉടമകളുടെയും, ആയിരക്കണക്കിന് തൊഴിലാളികളുടെയും ജീവിതം നിശ്ചലാവസ്ഥയിലാണ്. നിരവധി സ്ഥാപനങ്ങൾ ഇനി തുറക്കാൻ സാദ്ധ്യതയുമില്ല. ടൂറിസം മേഖലയിലെ പാക്കേജിൽ ചെറുകിട ഹോട്ടലുടമകളെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. ബിജുലാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |