SignIn
Kerala Kaumudi Online
Thursday, 25 April 2024 10.25 AM IST

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്

road

  • ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം
  • ആദ്യഘട്ടത്തിൽ നൽകുക 1,777 കോടി

തൃശൂർ: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നു. കുറ്റിപ്പുറം ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയായതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള രേഖകളുടെ വിതരണോദ്ഘാടനം ഇന്ന് നടക്കും. രണ്ടിന് മേത്തല സിവിൽ സ്‌റ്റേഷൻ ഹാളിൽ റവന്യൂമന്ത്രി കെ. രാജൻ വിതരണം നിർവഹിക്കും. ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ, ഒരുമനയൂർ, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ വില്ലേജുകളിലെ 12 ഉടമകൾക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകൾ വിതരണം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ഭൂവുടമകൾക്ക് 1956 ദേശീയപാത ആക്ട് 3 ഇ (1) പ്രകാരം 60 ദിവസത്തിനകം ഭൂമി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. രേഖകൾ പൂർണമായി സമർപ്പിക്കുന്നതിന് അനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും. രേഖകൾ പൂർണമായി സമർപ്പിക്കാത്ത പക്ഷം അവരുടെ നഷ്ടപരിഹാരത്തുക മാറ്റിവെച്ച് ഉത്തരവാക്കുന്നതും രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യുകയും ചെയ്യും. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശത്തർക്കമുള്ള പക്ഷം തുക കോടതിയിലും കെട്ടി വെയ്ക്കും.

ഏറ്റെടുക്കുന്നത്


20 വില്ലേജുകളിലെ 63.5 കിലോമീറ്റർ ദൂരം
ഭൂമി 6,000ൽ ഏറെ പേരുടെ
205.4412 ഹെക്ടർ
ദൂരപരിധി: ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെ.

നിലവിൽ ദേശീയപാത അതോറിറ്റി നൽകിയത്
എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യാനുള്ള അനുമതി.


5400 കോടി നഷ്ടപരിഹാരത്തുക

മുഴുവൻ ഭൂമിയും ഏറ്റെടുത്ത് കഴിയുമ്പോൾ 5,400 കോടിയാണ് നഷ്ടപരിഹാരത്തുകയായി നൽകേണ്ടി വരിക. 20 വില്ലേജുകളെ ഡെപ്യൂട്ടി കളക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി ഓരോ തഹസിൽദാർമാരുടെ കീഴിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നത്. ഭൂമി ഏറ്റെടുക്കാനായി 2009ൽ പ്രവർത്തനം ആരംഭിച്ചുവെങ്കിലും 2018ലെ വിജ്ഞാപനം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉടമകൾക്ക് പണം കൈമാറുന്ന ഘട്ടം വരെയെത്തി നിൽക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ 2013ലെ റിഹാബിലിറ്റേഷൻ ആക്ട് അനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക നിർണയിച്ചിരിക്കുന്നത്. രേഖകളുടെ വിതരണോദ്ഘാടനത്തിൽ എം.പിമാരായ ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, എം.എൽ.എമാരായ അഡ്വ. വി.ആർ സുനിൽകുമാർ, ഇ.ടി ടൈസൺ, മുരളി പെരുനെല്ലി, എൻ.കെ അക്ബർ, സി.സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, കളക്ടർ എസ്. ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഐ. പാർവതി ദേവി എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HIGHWAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.