തൃശൂർ: വികസന നേട്ടങ്ങളുടെ അഭിമാനവുമായാണ് തൃശൂർ വിടുന്നതെന്ന് കളക്ടർ എസ്. ഷാനവാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആയിരത്തോളം വനഭൂമി പട്ടയമുൾപ്പെടെ രണ്ട് വർഷത്തിനകം 38,160 പട്ടയങ്ങൾ നൽകി. കുതിരാൻ തുരങ്കം തുറക്കാനായി നിരന്തരം ഇടപെട്ടു. ആഗസ്റ്റിൽ ഒരു തുരങ്കം തുറക്കും. ദേശീയപാത 66ൽ ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞത് ചരിത്രനേട്ടമായി. 2018ലെ പ്രളയത്തിന് പിന്നാലെ 2019ലും പ്രളയമുണ്ടായി. ഇനിയൊരു പ്രളയമുണ്ടായാൽ ജലപ്രളയം തടയാൻ എല്ലാ വകുപ്പുമായി ചേർന്ന് സമഗ്രപഠനം നടത്തി. പ്രളയമാലിന്യമെല്ലാം നീക്കി. വാട്ടർ മാനേജ്‌മെന്റ് പ്ലാൻ നടപ്പാക്കി. കനാലുകളും സ്ലൂയിസുകളും ശുചീകരിച്ചു. ജലപ്രയാണം പദ്ധതി നടപ്പാക്കി. ഇതേതുടർന്ന് 2020ൽ കനത്ത മഴ പെയ്തിട്ടും വെള്ളക്കെട്ടുണ്ടായില്ല. ദുരിതാശ്വാസ ക്യാമ്പുകളും നാമമാത്രമായി. ദുരന്തം നേരിടാനായി കളക്ടറേറ്റും എല്ലാ താലൂക്കുകളെയും ബന്ധിപ്പിച്ച് വയർലെസ് സംവിധാനം പ്രവർത്തനക്ഷമമാക്കി.
തൃശൂർ മാതൃക നടപ്പിലാക്കി
പട്ടയവിതരണം സുഗമമാക്കാൻ രണ്ട് പ്രത്യേക ഉത്തരവുകൾ ഇറക്കി
പത്ത് വർഷത്തിനകം 280 വനഭൂമി പട്ടയം വിതരണം ചെയ്തു
രണ്ട് വർഷത്തിനകം ആയിരത്തോളം വനഭൂമി പട്ടയം വിതരണത്തിന് തയ്യാറായി
രേഖകൾ നഷ്ടപ്പെട്ട 3000ൽപരം പട്ടയ അപേക്ഷകൾ പുനർനിർമ്മിച്ചു
കേന്ദ്ര അനുമതി കിട്ടുന്നതോടെ ഈ പട്ടയവിതരണം നടക്കും
ദേശീയ പാത 66നുവേണ്ടി അഞ്ഞൂറിൽപരം ഏക്കർ ഭൂമി ഏറ്റെടുക്കാനായി
നഷ്ടപരിഹാരം നൽകൽ ആരംഭിച്ചു.
മൂന്നെണ്ണമൊഴികെ എല്ലാ വില്ലേജുകളും ഡിജിറ്റലാക്കി.
തൃശൂർ താലൂക്കിനെ മൂന്ന് താലൂക്കുകളാക്കി വിഭജിക്കാൻ നിർദ്ദേശം നൽകി
പൈതൃക മാതൃകയിൽ തൃശൂർ താലൂക്ക് ഓഫീസ് കെട്ടിടം ഉടൻ തുറക്കും
പുതിയ റവന്യൂ കോംപ്ലക്‌സ് നിർമ്മിക്കും
കുന്നംകുളം, ചാലക്കുടി താലൂക്ക് ഓഫീസ് മന്ദിര നിർമ്മാണം ഉടൻ
കളക്ടറേറ്റിൽ ലിഫ്റ്റ് പണി ഉടൻ പൂർത്തിയാവും
ഓൺലൈൻ പഠനത്തിന് തടസമുള്ള ഇടങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കാൻ നടപടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |