തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഹൈക്കോടതി പരാമർശം വന്നതോടെ കണ്ടെത്താനുളള രണ്ട് കോടി രൂപയിൽ അന്വേഷണം ശക്തമാക്കി. കവർന്ന മൂന്നരക്കോടിയിൽ രണ്ട് കോടി ധൂർത്തടിച്ചെന്നായിരുന്നു പ്രതികളുടെ മൊഴിയെങ്കിലും ഇത് സംബന്ധിച്ച തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. രണ്ട് കോടി കണ്ടെത്താനുണ്ടെന്ന് കാട്ടി കുറ്റപത്രം സമർപ്പിക്കാനിരിക്കേയാണ് സംഭവത്തിൽ നിഗൂഢത ഉണ്ടെന്നും പണത്തിന്റെ ഉറവിടമെവിടെയെന്നുമുള്ള പരാമർശം ഹൈക്കോടതി നടത്തിയത്. 26ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം. എന്നാൽ അതിന് മുൻപേ കണ്ടെത്താനുള്ള തുകയോ, ചെലവഴിച്ചതിന്റെ തെളിവോ ശേഖരിക്കണം. അതാണ് അന്വേഷണ സംഘത്തെ അലട്ടുന്നത്. കവർന്നതിന്റെ ഒരു വിഹിതം ഒളിപ്പിക്കുന്നതാണ് ക്വട്ടേഷൻ സംഘത്തിന്റെ ശൈലിയെന്ന് പൊലീസ് പറയുന്നു. ജാമ്യത്തിലിറങ്ങിയാൽ ചെലവഴിക്കാനുള്ള പണത്തിനായാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |