തൃശൂർ : കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ കടകൾ തുറക്കാം. ബലിപെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകളെ സംബന്ധിച്ച് വ്യാപാരി വ്യവസായി സംഘടനാ നേതാക്കളുമായുള്ള യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ അഡ്വ. കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഡോ.ആർ. ബിന്ദു എന്നിവർ കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിലാണ് ഓൺലൈനായി യോഗം ചേർന്നത്.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ഇളവുകൾക്കനുസരിച്ചാണ് വ്യവസായ സ്ഥാപനങ്ങൾ തുറക്കണം.
സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം, രജിസ്റ്റർ സൂക്ഷിക്കുക എന്നിവ കർശനമായി തന്നെ ചെയ്യേണ്ടതാണ്. വ്യാപാരികളുടെ പ്രശ്‌നം മനസിലാക്കി പരിഹരിക്കാനുള്ള മാർഗങ്ങൾ ചർച്ചയിലൂടെ തീരുമാനിക്കും. സർക്കാർ വ്യാപാരികളോട് ശത്രുതാപരമായ നിലപാട് ഒരിക്കലും സ്വീകരിക്കില്ല. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമ്പോൾ സർക്കാരിന് നേട്ടമുണ്ടാകില്ല. മൂന്നാം തരംഗം ഉണ്ടാവാതെ സൂക്ഷിക്കാനാണ് നിയന്ത്രണങ്ങൾ വരുത്തുന്നത്. ഗൃഹോപകരണങ്ങൾ എന്നതിൽ ഫർണീച്ചർ കടകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാടക കുറയ്ക്കണമെന്നും കറണ്ട് ബിൽ ഇൻസ്റ്റാൾമെന്റായി അടയ്ക്കാൻ അനുവദിക്കണമെന്നുമുള്ള വ്യാപാരികളുടെ ആവശ്യം ചർച്ച ചെയ്തു പരിഹരിക്കാമെന്നും യോഗത്തിൽ തീരുമാനമായി. എല്ലാ വ്യാപാരികൾക്കും വാക്‌സിനേഷൻ നൽകണമെന്നും വ്യാപാരികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് നിർദ്ദേശിക്കും രണ്ടാം ഡോസ്
തൃശൂർ : വാക്‌സിൻ ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ച ശേഷം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇന്ന് ഏപ്രിൽ 10 വരെ ആദ്യ ഡോസ് ലഭിച്ചവർക്ക് മുഴുവൻ പേർക്കും ഒരു ദിവസം കൊണ്ടു കൊടുത്തു തീർക്കാൻ സാധിക്കില്ല. അത് കൊണ്ട് ഏപ്രിൽ 1 മുതൽ പത്തു വരെ മുൻഗണന ക്രമം അനുസരിച്ചായിരിക്കും ആശാവർക്കർമാരും ആർ.ആർ.ടികാരും വിളിക്കുക. ഏപ്രിൽ പത്തിന് ആദ്യ ഡോസ് എടുത്തവർക്ക് ജൂലായ് 31 വരെ കാലാവധിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |