ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണലോക്കറ്റ് വില്പന നടത്തി ബാങ്കിൽ നിക്ഷേപിച്ച തുക നഷ്ടപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിൽ ദേവസ്വത്തിന് മെല്ലെപ്പോക്ക്. പൊലീസ് ആവശ്യപ്പെട്ട രേഖകളെല്ലാം ബാങ്ക് അധികൃതർ കൈമാറിയെങ്കിലും ദേവസ്വം ഇതുവവരെയായിട്ടും രേഖകൾ കൈമാറിയിട്ടില്ല.
സ്വർണ, വെള്ളി ലോക്കറ്റുകൾ വിറ്റ വകയിൽ പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിക്ഷേപിച്ച 27.5 ലക്ഷം രൂപയാണ് ദേവസ്വത്തിന് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെത്തി പണം ശേഖരിച്ചിരുന്ന ബാങ്ക് ക്ലർക്ക് പി.ഐ. നന്ദകുമാറാണ് പണം തട്ടിയത്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പണം ഇയാൾ പൂർണമായി ബാങ്കിലടക്കാതെ കബളിപ്പിച്ചു. ദേവസ്വത്തിന്റെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 60 തവണയായിട്ടാണ് താൻ ഇത്രയും പണം തട്ടിയതെന്ന് പ്രതി സമ്മതിച്ചു.
തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കാനായി പൊലീസ് ബാങ്കിനോടും ദേവസ്വത്തോടും രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേവസ്വം ഇതുവരെയും രേഖകൾ മുഴുവനും പൊലീസിന് കൈമാറാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |