SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 AM IST

കണക്ക് വെട്ടിപ്പിന് തടയിടാൻ യൂണിറ്റ് ഇൻസ്‌പെക്ടർമാരില്ല

unit-inspector

തൃശൂർ : യൂണിറ്റ് ഇൻസ്പെക്ടർമാരുടെ കുറവ് മൂലം സഹകരണ സംഘങ്ങളിലെ കണക്കുകളുമായി ബന്ധപ്പെട്ടുള്ള പരിശോധന പ്രഹസനമാകുന്നു. ചെറുതും വലുതുമായ 1,158 സഹകരണ സംഘങ്ങളിലെ കണക്കുകൾ പരിശോധിക്കാനുള്ളത് 27 യൂണിറ്റി ഇൻസ്‌പെക്ടരാണ്. ഒരിടത്തും കൃത്യമായ പരിശോധന നടത്താൻ സാധിക്കാത്ത വിധം പരിമിതമാണ് ഈ അംഗബലം. പതിവായി പരിശോധന നടത്തി അതിലുണ്ടായിട്ടുള്ള വീഴ്ചകൾ കണ്ടെത്തി അത് അസിസ്റ്റന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുകയെന്നതാണ് യൂണിറ്റ് ഇൻസ്‌പെക്ടർമാരുടെ ചുമതല. ഇതിനിടയിലും പലപ്പോഴും തിരിമറികൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും തുടർനടപടി ഫയലിൽ ഒതുങ്ങും. 1981 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും ജീവനക്കാരുടെ എണ്ണമെന്ന് സഹകരണ മേഖലയിലെ സംഘടനകൾ പറയുന്നു. നേരത്തെ 16 ക്രെഡിറ്റ് സംഘങ്ങൾക്ക് ഒരു യൂണിറ്റ് ഇൻസ്‌പെക്ടറും 30 നോൺ ക്രെഡിറ്റ് സംഘങ്ങൾക്ക് ഒരു യൂണിറ്റ് ഇൻപെക്ടറും എന്ന നിലയിലായിരുന്നു കണക്ക്.

എന്നാൽ അന്നത്തേക്കാൾ സഹകരണ സംഘങ്ങളുടെ എണ്ണത്തിൽ 400 ശതമാനത്തിന്റെയും ബിസിനസിൽ 800 ശതമാനത്തിന്റെയും വർദ്ധനവ് ഉണ്ടായി. നാൽപ്പത് വർഷത്തിനിടയിൽ അതിനനുസൃമായി യൂണിറ്റ് ഇൻസ്‌പെക്ടർമാരെ നിയോഗിക്കാൻ സഹകരണ വകുപ്പിനായിട്ടില്ല. സംഘങ്ങളിലെ രജിസ്‌ട്രേഷൻ, ബൈലാ ഭേദഗതി, ക്ലാസിഫിക്കേഷൻ, ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം , വായ്പകൾ എല്ലാം യൂണിറ്റ് ഇൻസ്‌പെക്ടർമാർ തന്നെയാണ് തീർപ്പാക്കേണ്ടത്. ഇതു കൂടാതെ സർക്കാരിന്റെ പദ്ധതികളായി കെയർ ഹോം, സാമൂഹിക പെൻഷൻ, കെ.എസ്.ആർ.ടി.സി പെൻഷൻ, ദുരിതാശ്വാസ നിധി, കടാശ്വാസം, ഉത്സവച്ചന്തകൾ തുടങ്ങി സഹകരണ വകുപ്പ് ഏറ്റെടുക്കുന്ന എല്ലാ പദ്ധതികളുടെയും നടത്തിപ്പ് പരിശോധിക്കുന്നതും യൂണിറ്റ് ഇൻസ്‌പെക്ടർമാരാണ്.

ഓരോരുത്തർക്കും കീഴിൽ 42 സംഘങ്ങൾ

1158 സഹകരണ സംഘങ്ങളിൽ ഓരോ യൂണിറ്റ് ഇൻസ്‌പെക്ടർമാർക്കും ശരാശരി 42 സംഘങ്ങളിൽ പരിശോധന നടത്തണം. ഇതിന് പുറമേ ഓരോ മാസത്തിലും മൂന്ന് സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധനകളും രണ്ട് സംഘങ്ങളിൽ വിശദമായ പരിശോധനകളും നടത്തണമെന്നാണ് നിയമം. ഓഫീസുകളിൽ വരുന്ന പരാതികളിൽ തീർപ്പ് കൽപ്പിക്കാനുള്ള സമയം പോലും ഇവർക്ക് ലഭിക്കാറില്ല. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഇത്തരത്തിൽ അന്നത്തെ അസി. രജിസ്ട്രാറും കഴിഞ്ഞ ദിവസം നിയമിതനായ അജിത്തിന് കൈമാറിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.

പുന: സംഘടന അനിവാര്യം

കരുവന്നൂർ മോഡൽ തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സഹകരണ വകുപ്പിൽ പുന: സംഘടന അനിവാര്യമാണെന്ന് കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങളുടെ എണ്ണവും വ്യാപാരവ്യാപ്തിയും കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ജെ. കുര്യക്കോസ്, കെ.സി. സുബ്രഹ്മണ്യൻ, വി.എം. ഷൈൻ, ജി. ദിലീപ്, ആർ. ശിവകുമാർ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, INSPECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.