തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും മറവിൽ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെയാകെ തകർക്കാനുള്ള ഗൂഢശ്രമങ്ങളെ സഹകാരി സമൂഹം തിരിച്ചറിയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രസ്താവനയിൽ പറഞ്ഞു.
ലക്ഷക്കണക്കിന് വരുന്ന സഹകാരികളാണ് സഹകരണ പ്രസ്ഥാനത്തെ താങ്ങിനിറുത്തുന്നത്. അവർ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. ബാങ്കിൽ തട്ടിപ്പും ക്രമക്കേടും നടത്തിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷാനടപടികൾ സ്വീകരിക്കുകയും വേണം. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപത്തുകയും പലിശയും തിരിച്ച് കൊടുക്കാൻ സർക്കാർ ആവശ്യമായ സംവിധാനം ഒരുക്കണം. സംഭവത്തിൽ സംസ്ഥാന സർക്കാരും സഹകരണ വകുപ്പും കുറ്റമറ്റ അന്വേഷണം നടത്തി വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇല്ലാത്ത ബാധ്യതയിൽ നിന്ന് വായ്പക്കാരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും വത്സരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |