തൃശൂർ: ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബോട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊടുങ്ങല്ലൂർ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. പരമ്പരാഗത കൈത വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് കേന്ദ്രം ആരംഭിച്ചത്. കൈതച്ചെടികളുടെ വൻതോതിലുള്ള ഉത്പാദനവും ഹരിത വ്യവസായത്തിനാവശ്യമായ കാർഷിക വിളകളും അലങ്കാര ചെടികളുടെ ഉത്പാദനവുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്നും വി.ആർ. സുനിൽ കുമാറിന്റെ സബ്മിഷന് അദ്ദേഹം മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |