തൃശൂർ : കേരളത്തിൽ സ്വയം തൊഴിൽ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ തകർത്ത് കോർപറേറ്റുകൾക്ക് ഈ മേഖലയിലേക്ക് കടന്നു കയറി അക്രഡിറ്റേഷൻ സെന്റർ ആരംഭിക്കാനുള്ള ഉദ്യമത്തെ തടയണമെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകരിൽ നിന്നും ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസിനുള്ള ഫീസ് 10,000 രൂപ എന്നുള്ള ഫീസിനേക്കാൾ മൂന്നോ നാലോ ഇരട്ടി 40,000 മുതൽ 50,000 രൂപ വരെ സംഖ്യ വാങ്ങുന്ന ജനദ്രോഹ നടപടിക്ക് കൂട്ടുനിൽക്കരുത്. വളരെ കുറച്ച് ഡ്രൈവിംഗ് സ്‌കൂളുകളിൽ മാത്രം കയറി പരിശോധിച്ച് നല്ല നിലയിൽ പ്രവർത്തനം ബോദ്ധ്യപ്പെട്ടിട്ടും സത്യാവസ്ഥ മറച്ചുവയ്ക്കുകയാണ്. വിജിലൻസ് പരിശോധനയ്‌ക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. വിജിലൻസിന്റെ ഇത്തരം നിയമാനുസൃതമല്ലാത്ത ഹീനപ്രവൃത്തിക്കെതിരെ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു. സമിതി സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ, സെക്രട്ടറി ജയശങ്കർ വിളക്കപ്പിള്ളി, പി.ജെ. ആന്റോ, പി.കെ. രമേഷ്, പി.സി. തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |