SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.17 AM IST

പുത്തൂരിലേക്ക് മൃഗശാലാ മാറ്റം അതിവേഗം, പടിപടിയായി...

rajan
നിർമ്മാണം പുരോഗമിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിൽ സ്ഥലം എം.എൽ.എയും റവന്യൂമന്ത്രിയുമായ കെ. രാജൻ

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നും രണ്ടും ഘട്ട നിർമ്മാണം ഏതാണ്ട് പൂർത്തിയാകാറായതോടെ തൃശൂർ മൃഗശാലയിലെ പക്ഷികളും മൃഗങ്ങളും കാട്ടുപോത്തും ഡിസംബറിനുള്ളിൽ പുത്തൂരിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തൊട്ടുപിന്നാലെ മറ്റ് മൃഗങ്ങളും പാർക്കിലെത്തും.

മൂന്നര പതിറ്റാണ്ടിന്റെ സ്വപ്നമായ പാർക്ക് അടുത്തവർഷം മാർച്ചോടെ പൂർത്തിയാക്കാൻ അതിവേഗം നിർമ്മാണം നടക്കുകയാണ്. ആധുനിക സൗകര്യം ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത രാജ്യത്തെ ആദ്യ സുവോളജിക്കൽ പാർക്ക് കേരളത്തിന്റെ അഭിമാന പദ്ധതിയായി നാടിന് സമർപ്പിക്കാനാണ് ഒരുക്കം. മൂന്നാം ഘട്ടത്തിൽ ചുറ്റുമതിൽ, മണലിപ്പുഴയിലെ വെള്ളമെത്തിക്കാനുള്ള സംവിധാനം, ജല ശുദ്ധീകരണ പ്ലാന്റ് തുടങ്ങിയവ പൂർത്തിയായി.

മൂന്നാം ഘട്ടത്തിലുള്ള 11 കൂടുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണം, വൈദ്യുതീകരണം എന്നിവ 30 ശതമാനം പൂർത്തിയായി. ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചപ്പോൾ തന്നെ മൃഗശാലാ മാറ്റത്തിന് അനുമതിക്കുള്ള ശുപാർശ നൽകിയിരുന്നു. സ്വപ്ന പദ്ധതിക്ക് ചിറക് വെയ്ക്കുന്നത് 2018ലാണ്. മുൻപ് ബഡ്ജറ്റ് വിഹിതം കുറവായിരുന്നു.

കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയതോടെ, നിർമ്മാണ ജോലികൾ തടസപ്പെടാതെ മുന്നോട്ടുപോയി.

കഴിഞ്ഞ ഒന്നരവർഷമായി കൊവിഡ് വ്യാപനവും തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധിയിലാക്കിയെങ്കിലും ഈയിടെ നിർമ്മാണ ജോലികൾക്ക് വേഗം വെച്ചു. വൈദ്യുതി ലഭിക്കാൻ പാർക്കിൽ തന്നെ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. 500 കെ.വി ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളും ഒരു ജനറേറ്ററുമുണ്ട്. ഇതിന്റെ നിർമ്മാണം തുടരുകയാണ്. ശുദ്ധജല വിതരണം, മഴവെള്ള സംഭരണം, മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് തുടങ്ങിയവയ്ക്ക് 33 കോടിയാണ് ചെലവഴിച്ചത്. വൈദ്യുതി, ജലവിതരണ സംവിധാനം പൂർണമായും ഭൂഗർഭ കേബിളുകൾ വഴിയാണ്.

രണ്ട് ഘട്ടങ്ങളിൽ പൂർത്തിയായത്

അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മൃഗശാല ആശുപത്രി, കിച്ചൻ സ്റ്റോർ സമുച്ചയം
പക്ഷികൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകൾ.

മുക്കാൽ ഭാഗവും പൂർത്തിയായത്

പാർക്കിംഗ് സോൺ, ഓറിയന്റേഷൻ സെന്റർ, ബയോഡൈവേഴ്‌സിറ്റി സെന്റർ
ഐസൊലേഷൻ, ക്വാറന്റൈൻ, പോസ്റ്റ്‌മോർട്ടം കെട്ടിടങ്ങൾ, ട്രാം റോഡ്


മൊത്തം കൂടുകൾ: 23
പാർക്കിന്റെ വിസ്തൃതി: 330 ഏക്കർ
ചെലവ്: 360 കോടി
കിഫ്ബി ഫണ്ട്: 269.75 കോടി (ബാക്കി സംസ്ഥാന വിഹിതം)

രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തീകരിക്കും. മൂന്നാം ഘട്ടവും അതിവേഗം തുടരുന്നുണ്ട്. മറ്റ് തടസങ്ങളൊന്നും പാർക്കിന്റെ പ്രവർത്തനങ്ങൾക്കില്ല.

നിബു കിരൺ
സ്‌പെഷ്യൽ ഓഫീസർ
പുത്തൂർ പാർക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.