പീച്ചി: കേരളത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യപാലമായ പട്ടിലുംകുഴി പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. മെയിൻ സ്ലാബിന്റെ കോൺക്രീറ്റിടൽ പൂർത്തിയായി. പാലത്തിന്റെ കൈവരി സ്ഥാപിക്കലും മറ്റുപണികളും ഈ മാസത്തിൽ തന്നെ പൂർത്തിയാകും.
മണലിപ്പുഴ കുറുകെ പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. 8 കോടി 40 ലക്ഷം രൂപ ചെലവിൽ 120 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് നിർമ്മാണം. ഷാജി കോടങ്കണ്ടത്തും കെ.പി. എൽദോസും ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു പാലം നിർമ്മിക്കാൻ ഉത്തരവിട്ടത്. നിർദ്ദിഷ്ട മലയോര ഹൈവേ പാലത്തിന് മുകളിലൂടെ കടന്നുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയ പാതയിൽ വഴുക്കുംപാറയിൽ നിന്ന് കട്ടച്ചിറക്കുന്ന്, പൂളച്ചുവട്, മയിലാട്ടുംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പീച്ചിയുമായി ബന്ധിപ്പിക്കാനും വിലങ്ങന്നൂർ മാന്ദാമംഗംലം വഴി പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തിച്ചേരുന്നതിനുമുള്ള എളുപ്പ മാർഗ്ഗം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |