SignIn
Kerala Kaumudi Online
Friday, 19 April 2024 9.57 PM IST

കരുതിയിരിക്കണമെന്ന് പൊലീസ് : റിസർവ് ബാങ്കിന്റെ പേരിൽ തട്ടിപ്പ്

rbi

തൃശൂർ: കൊവിഡ് വ്യാപനം കാരണം ജനങ്ങൾ വീടുകളിലായതോടെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പേരിൽ വരെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് അരങ്ങേറുന്നതായി പൊലീസ്. ആർ.ബി.ഐയുടെ പേരിൽ വ്യാജ ഫണ്ട് റിലീസ് ഓഫർ, ഇ മെയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആർ.ബി.ഐയും പൊലീസും മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്കായി ആർ.ബി.ഐ ഒരു വ്യക്തിഗത അക്കൗണ്ടും നൽകിയിട്ടില്ലെന്നും ഫണ്ടുകളുടെ വിതരണത്തെക്കുറിച്ച് അല്ലെങ്കിൽ ലോട്ടറി നേടിയതായി അറിയിച്ച് ആശയവിനിമയം നടത്താൻ ആർ.ബി.ഐ നേരിട്ട് ഏതെങ്കിലും എസ്.എം.എസ്, കത്ത്, ഇമെയിൽ എന്നിവ അയയ്ക്കില്ലെന്നും കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ അറിയിച്ചു. https://rbi.org.in/ ആണ് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. വ്യാജ വെബ്‌സൈറ്റുകളിലൂടെ വഴിതെറ്റാതെ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

വ്യാജഫോൺകോളും

വ്യാജ ഫോൺ കോൾ തട്ടിപ്പുകാർ വീണ്ടും സജീവമാകുന്നുവെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലും ഇത്തരം തട്ടിപ്പുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആർ.ബി.ഐ ബാങ്ക് അധികൃതർ എന്ന വ്യാജേന ഫോൺ കോൾ വഴി വിവരം ചോർത്തിയാണ് തട്ടിപ്പ്. പ്രധാനബാങ്കുകൾ ഉപയോഗിക്കുന്ന ട്രോൾ ഫ്രീ നമ്പറുകളോട് സാമ്യമുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണിത്. സൂപ്പർവൈസ് ഡ് എന്റിറ്റിയോട് (എസ്.ഇ) ട്രോൾ ഫ്രീ നമ്പറിനോട് സമാനമായ ഫീച്ചറുകളാണ് ഉപയോഗിക്കുന്നത്.
പ്രധാന ബാങ്കുകളുടെ ട്രോൾ ഫ്രീ നമ്പറുകളോട് സാമ്യമുള്ള 800, 888, 844 ,855 തുടങ്ങിയ നമ്പറുകളിലാണ് പ്രധാനമായും കോളുകൾ വരുന്നത്. ഒറ്റ നോട്ടത്തിൽ ഇത് 1800 223 464 പോലെയുള്ള യഥാർത്ഥ നമ്പറുകളായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇതാണ് തട്ടിപ്പിന് കാരണമാകുന്നത്. ബാങ്കിൽ നിന്നാണെന്ന വ്യാജേന ഉപഭോക്താവിനെ ഫോണിൽ വിളിച്ച് തട്ടിപ്പിനാവശ്യമായ വിവരം ചോർത്തുന്നുമുണ്ട്. ഉപഭോക്താവുമായി ബന്ധപ്പെടുമ്പോൾ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പാൻ കാർഡ് വിശദാംശങ്ങൾ, ഒ.ടി.പി മുതലായവ കൈക്കലാക്കുന്നു.

ശ്രദ്ധിക്കാൻ

ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിശദാംശം മനസിലാക്കുക.
അജ്ഞാത കോളുകൾ വരുമ്പോൾ ബാങ്കിംഗ് വിവരം കൈമാറാതിരിക്കുക.
അപരിചിതരിൽ നിന്നുള്ള ലോണുകൾ അനുവദിക്കുന്ന സന്ദേശങ്ങൾ, ഇ മെയിലുകൾ, ഫോൺകോളുകൾ എന്നിവ ഒഴിവാക്കുക
ജോലി വാഗ്ദാനം, കാഷ് പ്രൈസുകൾ തുടങ്ങിയ സന്ദേശങ്ങളെ കരുതിയിരിക്കുക

സ്‌ക്രീൻ ഷെയറിംഗ് ആപ്പ് വഴിയും

സ്‌ക്രീൻ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രണമാണ് തട്ടിപ്പിന്റെ മറ്റൊരു രീതി. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിക്കും. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നു. ക്രമേണ തട്ടിപ്പുകാർക്ക് അവരുടെ ഇന്റർനെറ്റ് ബാങ്കിംഗ് / പേയ് മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ കഴിയും. അതിനാൽ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RESERVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.