തൃശൂർ : ജില്ലയിലെ ഏറ്റവും ഉയർന്ന രോഗനിരക്കോടെ 4425 പേർക്ക് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ഒരു ദിവസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന കണക്കാണിത്. നേരത്തെ എപ്രിൽ , മേയ് മാസങ്ങളിൽ നാലായിരത്തിന് മുകളിൽ പ്രതിദിന രോഗികളുടെ എണ്ണമെത്തിയിരുന്നു.
ഓണം കഴിഞ്ഞ ശേഷം കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കുതിക്കുകയാണ്. തിരുവോണം മുതൽ 37,382 പേർക്കാണ് ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 17, 736 പേരെയാണ് പരിശോധിച്ചത്. 24.95 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. വരവൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ടി.പി.ആർ രേഖപ്പെടുത്തിയത്.
നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ നാൽപ്പതിന് മുകളിലാണ് ടി.പി.ആർ. കൂടുതൽ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക് ഡൗൺ എർപ്പെടുത്തിയും മൈക്രോ കണ്ടെയ്‌മെന്റ് സോൺ രാത്രികാല കർഫ്യൂ എന്നിവ ഏർപ്പെടുത്തിയും രോഗ വ്യാപനം കുറയ്ക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും രോഗശമനം ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സെപ്തംബർ രണ്ടാം വാരം എത്തുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം എഴായിരത്തിന് മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സ്വയം നിയന്ത്രണം പാലിച്ച് രോഗ നിയന്ത്രണത്തിന് സാഹചര്യം ഒരുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മുന്നറിയിപ്പ്.
കളക്ടർക്ക് കൊവിഡ്
ജില്ലാ കളക്ടർ ഹരിത വി. കുമാറിനും കുടുംബത്തിനും കൊവിഡ് പോസിറ്റീവായി. ഗൺമാനും പോസിറ്റീവായിട്ടുണ്ട്. ക്യാമ്പ് ഓഫീസിൽ നിരീക്ഷണത്തിലാണ് കളക്ടറും കുടുംബവും.
നാലായിരത്തിന് മുകളിൽ വന്ന ദിവസങ്ങൾ
എപ്രിൽ 30- 4281
മേയ് 1--4070
മേയ് 8---4230
സെപ്തംബർ 1---4425
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |