SignIn
Kerala Kaumudi Online
Thursday, 25 April 2024 2.32 PM IST

കുറ്റവാളികളെ കുടുക്കി 'രഹസ്യനേത്രങ്ങൾ'

control-room

  • വരുന്നൂ 20 കാമറകൾ കൂടി

തൃശൂർ: നഗരത്തിലെ കാമറകളിലൂടെ, നിരവധി കുറ്റകൃത്യങ്ങൾക്ക് തുമ്പായതോടെ ഇരുപത് കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കോർപറേഷനും പൊലീസും. കോർപറേഷനാണ് ഇതിനുള്ള ഫണ്ട് ലഭ്യമാക്കുക.

തുടർന്നുള്ള അറ്റകുറ്റപ്പണിയും നിയന്ത്രണവും പൊലീസിനാണ്. കാമറകൾ കൂട്ടിച്ചേർക്കാൻ കോർപറേഷന്റെ അനുമതി പൊലീസ് തേടിയിട്ടുണ്ട്.

സ്വരാജ് റൗണ്ടിന്റെയും വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെയും മുക്കുംമൂലയും വരെ കാമറ കൺട്രോൾ റൂമിലിരുന്നാൽ കാണാം. പ്രധാന റോഡിലെല്ലാം കാമറ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെയും പിടിച്ചുപറിക്കാരെയും മോഷ്ടാക്കളെയും മറ്റ് ജില്ലകളിൽ കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവരെയും ഈ കാമറകൾ വഴി പൊലീസ് പിടികൂടിയിരുന്നു. മോഷ്ടിച്ച വാഹനങ്ങളുമായി ആരെങ്കിലും നഗരത്തിലൂടെ പോകുന്നുണ്ടോയെന്ന് അറിയാൻ പ്രത്യേക സോഫ്റ്റ് വെയറുമുണ്ട്.

കാമറകളുമായി ബന്ധപ്പെടുത്തുന്നതാണ് ഈ സോഫ്റ്റ് വെയർ. പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്ന് തൃശൂർ ജില്ലയിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളുടെ വിവരങ്ങളും പൊലീസിന്റെ കാമറാ സംവിധാനത്തിൽ ലഭ്യമാണ്. ഈ ജില്ലകളിൽ എന്തെങ്കിലും കുറ്റകൃത്യം നടന്ന് പ്രതികൾ തൃശൂരിലേക്ക് കടന്നാൽ അവിടുത്തെ പൊലീസ് ആദ്യം ആശ്രയിക്കുന്നത് തൃശൂരിലെ കാമറാ സംവിധാനത്തെയാണ്.

കഴിഞ്ഞവർഷം നവംബറിൽ കാമറ സ്ഥാപിച്ച്, നഗരവും പ്രാന്തപ്രദേശങ്ങളും നിരീക്ഷണത്തിലാക്കാൻ പൊലീസും കോർപറേഷനും തുടക്കമിട്ടിരുന്നു. അതിനൂതന ഇന്റർനെറ്റ് പ്രോട്ടോക്കോൾ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന കാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ തത്സമയം പൊലീസ് കൺട്രോൾ റൂമിലെത്തിയതോടെ കുറ്റകൃത്യങ്ങൾ എളുപ്പം തടയാനായി. കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തൃശൂർ കോർപറേഷന്റെ വിവിധ സേവനങ്ങൾക്കും ഉപകാരപ്പെടും.

ലോറികളിലെ കുടിവെള്ള വിതരണം, ശുചീകരണ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവ പോകുന്ന സമയവും വഴികളും കണ്ടെത്താൻ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം വഴിയും സാധിക്കും. ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണാനും അത് പരിഹരിച്ച് ആവശ്യമെങ്കിൽ വാഹനം വഴിതിരിച്ചു വിടാനുമാകും.

നിലവിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ: 52.
ദൃശ്യങ്ങൾ സംരക്ഷിക്കാവുന്നത്: 30 ദിവസം
നിരീക്ഷണം: 24 മണിക്കൂറും

ബെൻസ് മോഷ്ടാവിനെയും പിടിച്ചു

മരത്താക്കരയിലെ ഗോഡൗണിൽ നിന്ന് ബെൻസ് കാർ മോഷ്ടിച്ച് പാഞ്ഞ വിരുതനെ പിടികൂടിയത് നഗരത്തിലെ കാമറാ സംവിധാനം വഴിയാണ്. നിരവധി കുറ്റകൃത്യം തടയാനും കണ്ടെത്താനും കഴിഞ്ഞതോടൊപ്പം ഉടനെ ജനങ്ങൾക്ക് വിവരം നൽകാനുമായി.

മറ്റ് സവിശേഷതകൾ

ഒപ്റ്റിക്കൽ ഫൈബർ ശൃംഖല
തടസമില്ലാത്ത ദൃശ്യങ്ങൾ
വാഹനങ്ങളുടെ ചിത്രങ്ങളും നമ്പർ പ്ലേറ്റുകളും വ്യക്തമാകും

വീഡിയോകോൾ ചെയ്യും പോലെ

കോർപറേഷന് എതിർവശത്ത് ബസുകൾ നിറുത്തിയിടുന്ന തിരക്കേറിയ സ്ഥലത്തും ശക്തൻമാർക്കറ്റിലുമുള്ളത് ആധുനിക കാമറകളാണ്. കാമറയുടെ മുന്നിൽ വന്ന് ടച്ച് ബട്ടണിൽ അമർത്തിയാൽ വീഡിയോ കോൾ പോലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 365 ഡിഗ്രി കാമറയാണിത്. വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റും വ്യക്തികളും വ്യക്തമായി കാമറയിൽ തെളിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CAMERA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.