തൃശൂർ: മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ ലഭിച്ച 92 പരാതികളിൽ 64 എണ്ണത്തിനും തീർപ്പ് കൽപ്പിച്ചു. വേദിയിൽ വെച്ച് 24 പരാതികളാണ് ലഭിച്ചത്. ആ പരാതികൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ പരാതികളും പ്രത്യേകം പരിഗണിക്കുകയും സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദ്ദേശിക്കുകയും അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. പരിഹരിക്കാൻ കഴിയാതെ പോയ പരാതികളിൽ സമയബന്ധിതമായി പരിശോധന നടത്തി തീരുമാനമെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. റവന്യൂ, പഞ്ചായത്ത് വിഭാഗവുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ ഉണ്ടായിരുന്നത്. 10 പരാതികൾ പോക്കുവരവുമായും 12 പരാതികൾ പട്ടയവുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീടുള്ളത് വിവിധ വകുപ്പുമായി ബന്ധപ്പെട്ടവയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |