തൃശൂർ: സ്വർണാഭരണ മേഖലയിൽ നിന്ന് ജി.എസ്.ടി പിരിവ് കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് സർക്കാർ കൈക്കൊണ്ട തീരുമാനത്തെ ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ( സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. ജി.എസ്.ടി പിരിവിന്റെ പേരിൽ ഉദ്യോഗസ്ഥർ ആഭരണ നിർമ്മാണ തൊഴിലാളികളെ ദ്രോഹിക്കാതെ നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കണം. സംസ്ഥാനങ്ങളിൽ നിന്ന് നികുതി അടയ്ക്കാതെ കൊണ്ടുവരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് ഭൂരിഭാഗവും വിൽക്കുന്നത്. എല്ലാ രീതിയിലും സർക്കാരിനെയും ഉപഭോക്താക്കളെയും നിരന്തരം വഞ്ചിക്കുന്നത് വ്യാപാരസ്ഥാപനങ്ങളിൽ സി.സി.ടി.വി കാമറകൾ ഉൾപ്പെടെ സ്ഥാപിക്കാനുള്ള തീരുമാനത്തെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് എം. ചന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.പി സോമസുന്ദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ബി. സുകുമാരൻ, കെ.എം. ഗണേശൻ, സി. സേതുമാധവൻ, കെ.കെ. കുട്ടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |