തൃശൂർ: ദേശീയപാതയിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത കുതിരാൻ ടണലിലേക്കുള്ള പാലത്തിലെ കോൺക്രീറ്റ് ഇളകിയതിനെ തുടർന്ന് ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തി. പീച്ചി റിസർവോയറിന് മുകളിൽ നിർമ്മിച്ചിട്ടുള്ള പാലത്തിലാണ് പലയിടത്തും കോൺക്രീറ്റ് ഇളകി ഇരുമ്പുകമ്പികൾ പുറത്തുവന്നത്.
പാലത്തിന്റെ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നത്. ഭാരമേറിയ ചരക്കുവാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത് കൊണ്ട് പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ടണൽ തുറന്ന് 50 ദിവസം തികയും മുമ്പ് പ്രവേശനപാലത്തിന്റെ ജോയിന്റിൽ കോൺക്രീറ്റ് പൊളിഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിർമ്മാണക്കമ്പനി മണ്ണുത്തിയിലും വടക്കഞ്ചേരിയിലും നിർമ്മിച്ച മേൽപ്പാലങ്ങൾക്കും അപാകതകളുണ്ടായിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ടിനും ഇടയാക്കിയിരുന്നു. രണ്ട് പാലങ്ങളും പലതവണയായി ഒരു മാസത്തിലേറെ അടച്ചിട്ടാണ് തകരാർ പരിഹരിച്ചത്. കുതിരാൻ മേഖലയിൽ വൺവേ ഗതാഗതമാണുള്ളത്. രണ്ടാമത്തെ ടണലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |