കൊടുങ്ങല്ലൂർ : ജനാധിപത്യത്തിന്റെ സഹിഷ്ണുത പറഞ്ഞുകൊടുത്ത രാജ്യത്തിനകത്ത് ഇപ്പോഴും ഫാസിസത്തിനുള്ള സാദ്ധ്യതകൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നിയമങ്ങളിലടക്കം ഒളിഞ്ഞു കിടക്കുന്നതായി പ്രഭാഷകൻ ഡോ. രാജ ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. ടി.എൻ ജോയ് അനുസ്മരണത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'ഹിന്ദുത്വ ഫാസിസത്തിന്റെ മതേതരത്വ ധ്വംസനങ്ങൾ' എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഡോ. രാജ ഹരിപ്രസാദ്. ചരിത്രമെന്ന് പറയുന്നത് മറവിക്കെതിരായ ഓർമ്മകളുടെ സമരമാണ്. ഹിന്ദുത്വവും നവലിബറൽ നയങ്ങളും രണ്ടല്ല എന്നും, നമുക്ക് സംഭവിക്കുന്നത് ഇവയെയെല്ലാം ചേർത്തുവായിക്കാതെ പോകുന്നതു കൊണ്ടുള്ള തെറ്റിദ്ധാരണയാണ്.'അധികാരം കൊയ്യണമാദ്യം നാം; അതിനുമേലാകട്ടേ പൊന്നാര്യൻ.' എന്ന ഇടശ്ശേരിയുടെ കവിതയെ ഉദ്ധരിച്ച് ഭരണകൂടം കർഷകരോട് നടത്തുന്ന നീതി നിഷേധത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ടി.എൻ. ജോയി അനുസ്മരണ പ്രഭാഷണം പി.എൻ ഗോപീകൃഷ്ണൻ നടത്തി. കൊടുങ്ങല്ലൂർ ഹെൽത്ത് ഹെയർ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന പരിപാടിയിൽ നജു ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച്.സി.ഐ വൈസ് പ്രസിഡന്റ് അഡ്വ. ധീരജ് , എക്‌സിക്യൂട്ടീവ് അംഗം സുദർശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |