SignIn
Kerala Kaumudi Online
Thursday, 25 April 2024 12.06 AM IST

കൊവിഡ് കാല പ്രതിസന്ധി ; വലവിരിച്ച് ഓൺലൈൻ ലോൺതട്ടിപ്പുകാരും

online-

തൃശൂർ: കൊവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധിയുടെ മറവിൽ ഓൺലൈൻ വഴിയുളള ലോൺ തട്ടിപ്പുകൾ കൂടുന്നതായി സൈബർ പൊലീസ്. എസ്.എം.എസ് വഴിയും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വാരിക്കോരി നൽകുന്ന പരസ്യങ്ങളിലൂടെയുമാണ് തട്ടിപ്പുകളേറെയും. ഒരു തട്ടിപ്പ് രീതി പിടിക്കപ്പെട്ടാൽ മറ്റ് ശൈലികളിലേക്ക് കടക്കും.

സ്ത്രീകൾക്ക് ഒരു ശതമാനവും പുരുഷൻമാർക്ക് രണ്ട് ശതമാനവും പലിശ നിരക്കിൽ ലോൺ ശരിയാക്കാമെന്ന മോഹന വാഗ്ദാനം നൽകിയായിരുന്നു എസ്.എം.എസ് വഴി തട്ടിപ്പ് നടത്തിയിരുന്നത്. കുടുങ്ങുന്നവരെ എക്‌സിക്യൂട്ടിവ് ഏജന്റ് എന്നു പരിചയപ്പെടുത്തി സംസാരിച്ച് ആധാർ, പാൻ കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ വാട്‌സാപ്പിലൂടെ വാങ്ങും. ലോൺ അംഗീകരിച്ചതായി അയച്ചു കൊടുക്കും.

വിവിധ സാമ്പത്തികസ്ഥാപനങ്ങളുടെ വെബ് വിലാസങ്ങളിൽ നിന്ന് ലഭിക്കുന്ന എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് അയക്കും. എഗ്രിമെന്റ് ഫീസ് അടയ്ക്കാൻ ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റു വിവരങ്ങളും നൽകും. എഗ്രിമെന്റ് ഫീസ് അടച്ചു കഴിഞ്ഞാൽ വാട്‌സാപ്പിലൂടെ അനുമതിരേഖ അയച്ചു കൊടുക്കും. ലോൺ തുക അക്കൗണ്ടിലേക്കു കയറുന്നില്ലെന്നും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും അതിന് വീണ്ടും തുക വേണമെന്നും പറഞ്ഞ് പണം ഈടാക്കും.

എ.ടി.എം കാർഡ് വഴി പണം പിൻവലിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യും. ഇങ്ങനെ തട്ടിപ്പ് നടത്തിയ രണ്ട് ഡൽഹി സ്വദേശികളെ തൃശൂർ സൈബർ പൊലീസ് പിടികൂടിയിരുന്നു. ആകർഷിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ ലിങ്കുകളും നൽകും.

  • മൂന്ന് രീതികൾ:
  • പ്രലോഭനം.
  • ഭീഷണി
  • ആൾമാറാട്ടം

  • വ്യാജ വെബ്‌സൈറ്റുകളും

എസ്.ബി.ഐയുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് നിരവധി പണം തട്ടിപ്പുകളുണ്ടായി. വെബ്സൈറ്റുകൾ വ്യാജമായി നിർമ്മിക്കുന്നത് വ്യാപകമായിട്ടുണ്ട്. അക്കൗണ്ട് പ്രവർത്തന രഹിതമായെന്നും എത്രയും വേഗം കെ.വൈ.സി വിവരം നൽകണമെന്ന മെസേജുകൾ വഴിയായിരുന്നു തട്ടിപ്പുകളുടെ തുടക്കം. ഈ മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് എസ്.ബി.ഐയുടേതിന് സമാനമായ വെബ്‌സൈറ്റിലേക്കാണ്. സാധാരണഗതിയിൽ ആർക്കും സംശയം തോന്നില്ല. ചോദിക്കുന്ന വിവരം കൊടുത്താൽ ഒ.ടി.പി പോലും നൽകാതെ അക്കൗണ്ടിൽ നിന്ന് പണം പോകും.


സൈബർ പൊലീസിൻ്റെ നിർദ്ദേശങ്ങൾ:

  • സോഫ്റ്റ് വെയറുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക
  • ആന്റിവൈറസ് ഫയർവാളുകൾ ഉപയോഗിക്കുക
  • പാസ് വേഡുകൾ ശക്തമാക്കുക
  • ടു ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക
  • അപരിചിതമായ ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യാതിരിക്കുക
  • പബ്‌ളിക് വൈഫൈ ഉപയോഗിച്ചുളള ബാങ്കിംഗ് ഒഴിവാക്കുക
  • കൃത്യമായ ഇടവേളകളിൽ ഡാറ്റ ബാക്ക് അപ്പ് ചെയ്യുക
  • വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക
  • സംശയകരമായ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കാൻ അക്കൗണ്ട് നിരീക്ഷിക്കുക

  • സൈബർ തട്ടിപ്പുകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമ്പോൾ വിളിക്കാം:
  • ടോൾഫ്രീ നമ്പർ: 155260

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.