SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.47 PM IST

വന്യമൃഗ ഭീഷണിക്ക് നടുവിൽ 20 പഞ്ചായത്തുകൾ

panni

തൃശൂർ : ഇരുപതോളം പഞ്ചായത്തുകളിൽ നാശവും ഭീതിയും വിതച്ച് കാട്ടാന, പുലി, കാട്ടുപന്നിക്കൂട്ടങ്ങൾ. ആതിരപ്പിള്ളി, കോടശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ, പുത്തൂർ, പാണഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് ആനകളുടെയും പുലികളുടെയും ശല്യം കൂടുതലെങ്കിൽ കാട്ടുപന്നി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വരെയെത്തി.

ആതിരപ്പിള്ളി, കോടശേരി, മലക്കപ്പാറ, വൈശേരി, തുമ്പൂർ മുഴി, വെറ്റിലപ്പാറ, വെട്ടിക്കുഴി, മോതിരക്കണ്ണി, ചിമ്മിനി, പാലപ്പിള്ളി, ചൊക്കാന, മുപ്ലി, പുത്തൂരിലെ മരോട്ടിച്ചാൽ, പാണഞ്ചേരി, ഒളകര തുടങ്ങി നിരവധി ഇടങ്ങളാണ് വന്യജീവി ആക്രമണഭീതിയിലുള്ളത്. തെക്കുംകര പഞ്ചായത്തിലെ വാഴാനിയിൽ വരെ എതാനും ആഴ്ചയ്ക്ക് മുമ്പ് കാട്ടാനകളെത്തിയിരുന്നു.

ഏഴിലേറെ ജീവനുകളാണ് ജില്ലയിൽ ഈയിടെ കാട്ടാന കവർന്നത്. ഇതിന് പുറമേ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവുമുണ്ടാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. അതുപോലെ റോഡരികിലും മറ്റും പുലിക്കുട്ടികളും പ്രത്യക്ഷപ്പെടുന്നുണ്ട്. മലക്കപ്പാറയിൽ സ്‌കൂളിൽ സൂക്ഷിച്ചിരിക്കുന്ന അരി പോലും തിന്നാൻ കാട്ടാനകളെത്തുന്നതും പതിവാണ്.

തടയാനാകാതെ കാട്ടുപന്നി ആക്രമണം

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കൃഷിയിറക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കൂട്ടമായെത്തുന്ന ഇവ വിളവെടുക്കാറായ കൃഷിവരെ നശിപ്പിക്കും. അതിരപ്പിള്ളി, കോടശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ, പുത്തൂർ, പാണഞ്ചേരി, പഴയന്നൂർ, ചേലക്കര, കൊണ്ടാഴി, മുള്ളൂർക്കര, വടക്കാഞ്ചേരി, തെക്കുംകര, വരവൂർ, ദേശമംഗലം, വടക്കാഞ്ചേരി, മാടക്കത്തറ തുടങ്ങി നിരവധി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഏക്കറ് കണക്കിന് കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. നഗരപരിധിയിലെ രാമവർമ്മപുരം മേഖലയിലും കാട്ടുപന്നി ശല്യമേറെയാണ്.

ഭീതിയോടെ വാഹനയാത്രികർ

കാട്ടുപന്നികളുടെ ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയും കൂട്ടമായി ആക്രമിക്കുന്നതും പതിവാണ്. പഴയന്നൂർ, ചേലക്കര മേഖലകളിൽ നിരവധി പേരാണ് അപകടത്തിൽപെടുന്നത്. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് സംസ്ഥാന പാതയിലും ഇവയുടെ ശല്യം രൂക്ഷമാണ്.


മലയോര മേഖലയിലെ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. കൃഷി നാശത്തിന് ഒപ്പം ജീവൻ നഷ്ടമാകുന്ന സ്ഥിതി വിശേഷമാണ് ജില്ലയുടെ പല ഭാഗങ്ങളിലും നിലനിൽക്കുന്നത്.

പ്രദീപ് പഴയന്നൂർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAN-ANIMAL CONFLICT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.