SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.04 PM IST

മൊബൈൽ ഫോണിന് തകരാർ: 24,800 രൂപയും നഷ്ടവും നൽകാൻ വിധി

mobile

തൃശൂർ: മൊബൈൽ ഫോണിന് തകരാർ കാണിച്ച് സമർപ്പിച്ച് ഹർജിയിൽ 24,800 രൂപയും നഷ്ടവും നൽകാൻ ഉപഭോക്തൃ കോടതി വിധി. കോലഴി സ്വദേശി എം.പി ഹരീഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ മൊബൈൽ വിതരണ സ്ഥാപനത്തിനും ന്യൂഡൽഹിയിലെ നിർമ്മാണ സ്ഥാപനത്തിനുമെതിരേ വിധിയായത്. 24,800 രൂപ നൽകിയാണ് മൊബൈൽ വാങ്ങിയത്. ഫോണിന്റെ മൈക്ക് പ്രവർത്തിക്കാത്തതിനാൽ പരാതിപ്പെട്ടപ്പോൾ ഫോൺ തിരികെ തന്നാൽ ഫോണിന്റെ ഇപ്പോഴത്തെ വിലയുടെ ഇരുപത് ശതമാനം നൽകാമെന്നായിരുന്നു അറിയിച്ചത്. കോടതി നിയോഗിച്ച വിദഗ്ദ്ധ കമ്മിഷണർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഫോണിന്റെ മദർ ബോർഡിന് തകരാറുള്ളതായി വ്യക്തമാക്കിയിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി സാബു, അംഗം എസ്. ശ്രീജ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഫോണിന്റെ വിലയായ 24,800 രൂപ കമ്പനിയോട് നൽകാനും നഷ്ടപരിഹാരമായി 1,000 രൂപ വീതം നൽകാനും ഉത്തരവിട്ടു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി ബെന്നി ഹാജരായി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MOBILE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.