തൃശൂർ : ആരാധനാക്രമം അടിച്ചേൽപ്പിക്കുന്നതിനെതിരെ, ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ അതിരൂപതയിലെ വൈദികർ രാവിലെ മുതൽ വൈകിട്ട് അഞ്ച് വരെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുറിയുടെ മുന്നിൽ ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തി.
തൃശൂർ അതിരൂപതയിലെ ജനാഭിമുഖ കുർബാനയ്ക്കായി നിലപാട് എടുത്ത 228 വൈദികരുടെ പ്രതിനിധികളായി 20 വൈദികരാണ് ഈ ഉപരോധ പ്രാർത്ഥനാ യജ്ഞത്തിന് നേതൃത്വം നൽകിയത്. മാർ ആൻഡ്രൂസ് താഴത്തുമായി വൈദികർ രണ്ട് മണിക്കൂർ സംസാരിക്കുകയും വൈദികരുടെ ആശങ്കയും ആവശ്യങ്ങളും അറിയിക്കുകയും ചെയ്തു. ആർച്ച് ബിഷപ്പ് തികച്ചും നിഷേധാത്മകമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് വൈദികർ അറിയിച്ചു. അതിനാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വൈദികരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |