തൃശൂർ: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ മോചനമായിരുന്നു അംബേദ്കറിന്റെ സ്വപ്‌നമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഡോ. ബി.ആർ. അംബേദ്കർ മാദ്ധ്യമ പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിവേചനമെന്തെന്ന് അറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. ഉദ്യോഗസ്ഥനായപ്പോഴും വിവേചനം അനുഭവിച്ചു. അധ:സ്ഥിതരെ ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണ് ഭരണഘടനയിൽ സംവരണം എഴുതിച്ചേർത്തതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാലത്ത് ആദിവാസി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കും. അട്ടപ്പാടിയിൽ ഏകലവ്യ മോഡൽ റസിഡൻസ് സ്‌കൂൾ ഉടനെ ആരംഭിക്കും. ആദിവാസികൾക്ക് ഗവേഷണം നടത്താനുള്ള പ്രായപരിധി 33ൽ നിന്നു 40 ആക്കി ഉയർത്തിയെന്നും അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയുടെ ഭൂമി ടൂറിസത്തിന് കൈമാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അച്ചടിമാദ്ധ്യമത്തിലെ മികച്ച റിപ്പോർട്ടിനുള്ള പുരസ്‌കാരം മംഗളം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫ് വി.പി. നിസാർ ഏറ്റുവാങ്ങി. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ്, മേയർ എം.കെ. വർഗീസ്, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ പി.കെ. ഷാജൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |