തൃശൂർ : വൈദ്യ പരിശോധനാ ഉപകരണങ്ങൾക്കും, വിദഗ്ദ്ധ ഉപദേശങ്ങൾക്കും ഇപ്പോഴും പുറം രാജ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി വിശേഷമാണ് നമുക്കുള്ളതെന്ന് ഡോ. എം.എസ് വല്യത്താൻ അഭിപ്രായപ്പെട്ടു. ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്ഥാപകദിന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതികമായി തദ്ദേശീയമായ വൈദ്യ പരിശോധനാ ഉപകരണങ്ങളും, സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗവേഷണരംഗം വളർച്ച പ്രാപിക്കേണ്ടതിന്റെ ആവശ്യകതയും, അത്തരം ഗവേഷണ ഫലങ്ങൾ കയറ്റി അയക്കാനും വിപണനം ചെയ്യാനുമുള്ള കെൽപ്പും നാം കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച അദ്ധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അവാർഡ് സമ്മാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. ഏ. കെ. മനോജ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽ കുമാർ, ഫിനാൻസ് ഓഫീസർ കെ.പി രാജേഷ്, അക്കാദമിക് ഡീൻ ഡോ. ബിനോജ് ആർ., സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ഡോ. ഇക്ബാൽ വി. എം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |