SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.22 AM IST

മാറിമറിഞ്ഞ് തക്കാളിവില, കുറയാൻ സമയമെടുക്കും

tomoto

തൃശൂർ: തക്കാളിവില പഴയ പടിയാകാൻ ഇനിയും സമയമെടുക്കുമെന്ന് കച്ചവടക്കാർ. തമിഴ്‌നാട്ടിലെ തക്കാളി കർഷകർ വീണ്ടും കൃഷി തുടങ്ങിയിട്ടേയുള്ളൂ. വിളവെടുപ്പിന് ഇനി ഒന്നര മാസമെങ്കിലും എടുക്കും. തക്കാളി വരവ് സുലഭമായാൽ മാത്രമേ വിലയും കുറയൂ. അതുവരെ കേരളത്തിലെ വില മാറിമറിയും.

കേരളത്തിൽ തക്കാളിക്കൃഷി വിരളമാണ്. മഴ മൂലം തമിഴ്‌നാട്ടിലെ പാടങ്ങൾ നശിച്ചതാണ് രൂക്ഷമായ തക്കാളി ക്ഷാമത്തിന് ഇടയാക്കിയത്. വില നൂറിന് പുറത്ത് കടന്നിരുന്നത് ഇപ്പോൾ 80 വരെയായിട്ടുണ്ട്. തൃശൂരിൽ മാള, കൈപ്പറമ്പ്, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ തക്കാളി കർഷകർ പുതുതായി കൃഷി തുടങ്ങിയിട്ടുണ്ട്. മാളയിലെ ചില കർഷകരുടെ പക്കലുള്ള കൃഷി വിളവെടുപ്പിന് തയ്യാറാകുന്നുണ്ട്.

തമിഴ്‌നാട്ടിലും തക്കാളി വില മാറി മറിയുകയാണ്. കേരളത്തിൽ വില വർദ്ധനവിന് ആനുപാതികമായി തമിഴ്‌നാട്ടിലും വർദ്ധിച്ചിരുന്നു. എട്ട് വർഷം മുൻപാണ് തക്കാളി വില ഈിധം വർദ്ധിച്ചതെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.

മൊത്ത വിപണിയിൽ നിന്ന് വാങ്ങിയാണ് ചില്ലറ വില്പനക്കാർ ഉപഭോക്താക്കൾക്ക് തക്കാളി നൽകുന്നത്. അപ്പോൾ വീണ്ടും വില കൂടും. കാലാവസ്ഥയെയും മഴയെയും അതിജീവിച്ചുകൊണ്ടുള്ള കൃഷി രീതിയിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധിയെ മറികടക്കാൻ കഴിയുകയുള്ളൂവെന്ന് കർഷകരും കൃഷി ശാസ്ത്രജ്ഞരും പറയുന്നു.

മൊത്തവിവണിയിലെ വില

(14 കിലോ പെട്ടിക്ക്)

  • ഞായറാഴ്ച - വേലന്താവളം മാർക്കറ്റിൽ - 1750
  • കഴിഞ്ഞയാഴ്ച - കോയമ്പത്തൂർ - 2,100 - 2,200
  • തിങ്കളാഴ്ച - കോയമ്പത്തൂർ - 1000
  • ചൊവ്വാഴ്ച - കോയമ്പത്തൂർ - 1300

മഴയെ പ്രതിരോധിച്ച് കൃഷി ചെയ്യാൻ മഴമറക്കൃഷി പ്രോത്സാഹിപ്പിക്കണം. വില കൂടുതലുള്ളവ മഴമറയിൽ കൃഷി ചെയ്യാം. ഇതിനുള്ള സബ്‌സിഡി വർദ്ധിപ്പിക്കണം. അഞ്ച് സെന്റ് വരെയുള്ള മഴമറക്കൃഷിക്ക് 44,000 രൂപയാണ് സബ്‌സിഡി. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നതിനും സബ്‌സിഡി ഏർപ്പെടുത്തണം.

- ജോസഫ്, പച്ചക്കറി കർഷകൻ, അഷ്ടമിച്ചിറ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.