തൃശൂർ: കേച്ചേരി ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്താനും മഴുവഞ്ചേരി വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്താനും എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചു. കുന്നംകുളത്തെ പുതിയ താലൂക്ക് ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ചുറ്റുമതിൽ നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.
കെ.എസ്.ടി.പിയുടെ റീ ബിൽഡ് കേരള പദ്ധതി പ്രകാരമുള്ള കാന നിർമ്മാണം ശാസ്ത്രീയമാക്കാൻ ആവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നൽകി. ആവശ്യമായ ക്രമീകരണം വരുത്തി റോഡ് നിർമ്മാണം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി. പ്രകൃതി വാതക വിതരണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് രൂപമാറ്റം വരുത്തിയ റോഡുകളെല്ലാം പൂർവസ്ഥിതിയിലാക്കിയ ശേഷമേ പുതിയ ജോലികൾക്ക് അനുമതി നൽകൂ. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ എ.സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുത്തു. കളക്ടർ ഹരിത വി. കുമാർ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, ഡെപ്യൂട്ടി കളക്ടർമാരായ യമുനാദേവി, ഉഷ ബിന്ദുമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |