രണ്ട് ദിവസം, നൽകുന്നത് 80,000 ഡോസ് വാക്‌സിൻ
തൃശൂർ : ഒമിക്രോൺകേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യപ്രവർത്തകർക്കും നിർദ്ദേശം. എറണാകുളത്ത് രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആദ്യം വന്നയാളെത്തിയ വിമാനത്തിൽ ജില്ലയിൽനിന്നുള്ള ഏതാനും പേരുണ്ടായിരുന്നു.
എന്നാൽ ഇവരൊന്നും ഹൈറിസ്‌ക് പട്ടികയിലുള്ളവരല്ല. അതുകൊണ്ട് യാതൊരുആശങ്കയും വേണ്ടായെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഡി.എം.ഒമാരോട് മുൻകൂർ അനുമതി ഇല്ലാതെ മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന മന്ത്രിയുടെ നിർദ്ദേശമുള്ളതിനാൽ നടപടികളെകുറിച്ച് പറയാനും തയ്യാറാകുന്നില്ല. രണ്ടാമത്‌രോഗം സ്ഥിരീകരിച്ചയാൾക്ക് വിപുലമായ സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ.
എറണാകുളത്തെ ഷോപ്പിംഗ്‌മാൾ, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ഇയാളെത്തി. നൂറുകണക്കിന് പേർ എറണാകുളംജില്ലയിലേക്ക് തൃശൂരിൽ നിന്ന് വിവിധആവശ്യങ്ങൾക്കായി പോകുന്നുണ്ട്. അതുകൊണ്ട് സമ്പർക്കസാദ്ധ്യത തള്ളിക്കളയാനാകില്ല. എല്ലാജില്ലകളിലും ജാഗ്രത വേണമെന്ന നിർദ്ദേശം മന്ത്രി നൽകിയിരുന്നു.
ആർ.ടി.പി.സി.ആർ പരിശോധന കൂട്ടി.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കൊവിഡുപരിശോധന കൂട്ടി. ഓരോദിവസവും ഓരോ വാർഡുകളിൽ മെഗാക്യാമ്പുകൾ വച്ചാണ് ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്. ജനങ്ങളുമായി കൂടുതൽ സമ്പർക്കമുള്ള കച്ചവടക്കാർ, ഡ്രൈവർമാർ എന്നിവർക്ക് പുറമേ അന്യസംസ്ഥാന തൊഴിലാളികൾക്കും പരിശോധന നടത്തുന്നുണ്ട്. നിലവിൽ അയ്യായിരത്തിന് മുകളിൽ ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. രോഗികളുടെഎണ്ണം 500ൽ താഴെയെത്തിയത് ആശ്വാസം പകരുന്നുമുണ്ട്. ഇതിനിടെ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യുന്നതായും വിവരമുണ്ട്.
വാക്‌സിനേഷൻ ഡ്രൈവ്.
ജില്ലയിൽ ഇന്നലെയും ഇന്നുമായി വിതരണംചെയ്യുന്നത് 80,000 ഡോസ്‌വാക്‌സിനാണ്. സർക്കാരിന്റെ ആരോഗ്യകേന്ദ്രം വഴി മാത്രമാണ് വാക്‌സിൻ നൽകുന്നത്. കൊവിഡ് ബ്രിഗേഡുകളുണ്ടായിരുന്നപ്പോൾ എല്ലാ പഞ്ചായത്തിലും വാക്‌സിനേഷൻക്യാമ്പ് സംഘടിപ്പിച്ചിരുന്നെങ്കിൽ ജീവനക്കാരുടെ കുറവുമൂലം അതിന് സാധിക്കാത്തസ്ഥിതിയാണ്. നിലവിൽ 75 ശതമാനത്തോളം പേർക്ക് രണ്ടാംഡോസ് നൽകിക്കഴിഞ്ഞു. ഇതുവരെ 43 ലക്ഷത്തോളം പേർക്ക് രണ്ടുഘട്ടങ്ങളിലായി വാക്‌സിൻ നൽകിക്കഴിഞ്ഞു.
സ്വീകരിക്കാനും അലസത.
നേരത്തെ വാക്‌സിനായി നെട്ടോട്ടം ഓടിയവർ ഇപ്പോൾ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്ന് അധികൃതർ. ജോലി ഉപേക്ഷിച്ച് മണിക്കൂറുകളോളം വരിനിന്നാണ് വാക്‌സിനെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആശാവർക്കർ അറിയിച്ചാലും വിമുഖത പ്രകടിപ്പിക്കുന്നതായി പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |