SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.34 AM IST

കയറ്റിറക്ക് തർക്കത്തിന് താത്കാലിക പരിഹാരം

corporation

തൃശൂർ: കോർപറേഷൻ പരിധിയിലെ ചുമട്ട് തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തോടെ 17 ശതമാനം വർദ്ധിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് താത്കാലിക പരിഹാരം. ഒരാഴ്ചയോളമായി നഗരത്തിലെ മാർക്കറ്റുകളിൽ കയറ്റിറക്ക് തടസപ്പെട്ട സാഹചര്യത്തിൽ വ്യാപാരി സംഘടനാ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ്, താത്കാലിക പരിഹാരമുണ്ടായത്.

ലേബർ കമ്മിഷണർക്ക് നൽകിയ അപ്പീലിൽ തീരുമാനമുണ്ടാകുന്നതുവരെ ജില്ലാ ലേബർ ഓഫീസർ നടപ്പിലാക്കിയ 17 ശതമാനം കൂലി വർദ്ധനവ് താത്കാലികമായി നൽകാൻ വ്യാപാരി സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. അടുത്ത ചർച്ച 14ന് നടക്കും. അതുവരെ ഈ കൂലി നൽകുമെന്ന് വ്യാപാരികൾ അറിയിച്ചു. ലേബർ ഓഫീസർ ഏകപക്ഷീയമായി നടപ്പിലാക്കിയ കൂലിവർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിനെ തുടർന്നായിരുന്നു ഈ മാസം ഒന്ന് മുതൽ കയറ്റിറക്ക് തൊഴിലാളികളെ ഉപയോഗിക്കാതെ വ്യാപാരികൾ കയറ്റിറക്ക് നടത്തിയത്. ഇതാണ് വിവാദമായത്.

കൂലി വർദ്ധനവും മുൻകാല പ്രാബല്യവും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾ ജില്ലാ ലേബർ കമ്മിഷണർക്ക് പരാതി നൽകിയത്. അരിയങ്ങാടി, നായരങ്ങാടി, ജയ്ഹിന്ദ് മാർക്കറ്റ്, ശക്തൻ മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം കയറ്റിറക്ക് തടസപ്പെട്ടിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, ജോർജ്ജ് കുറ്റിച്ചാക്കു, ജോഷി തേറാട്ടിൽ, വ്യാപാരി വ്യവസായി സമിതിക്കായി കെ.എം.ലെനിൻ, മിൽട്ടൺ തലക്കോട്ടൂർ ജോയ് പ്‌ളാശേരി, ചേംബർ ഓഫ് കൊമേഴ്‌സിനായി സെക്രട്ടറി ആൻഡ്രൂസ് മഞ്ഞില, മർച്ചന്റ് അസോസിയേഷനായി വൈസ് പ്രസിഡന്റ് എ.കെ.ഡേവിസ്, ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി പി.വി.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CORPORATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.