കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ 'മുസിരിസ് വേവ്സ് 2022' എന്ന് നാമകരണം ചെയ്ത വാർഷിക പരിപാടികളുടെ ആരംഭവും വിവിധ വിനോദ സഞ്ചാര പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. സ്റ്റുഡന്റ്സ് ഹെറിറ്റേജ് വാക്ക് സംസ്ഥാനതല ഉദ്ഘാടനവും കൊച്ചി വിമാനത്താവളം മുസിരിസ് പൈതൃക പദ്ധതിയിലേക്ക് സംയുക്തമായി സർവീസ് നടത്തുന്നതിന് കൈമാറിയ സൗരോർജ്ജ ബോട്ടിന്റെ ലോഞ്ചിംഗും, കെ.എസ്.ഐ.എൻ.സി നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളടങ്ങിയ ബോട്ട് ഏറ്റുവാങ്ങൽ എന്നീ ചടങ്ങുകളും മന്ത്രി നിർവഹിച്ചു. കോട്ടപ്പുറം മുസിരിസ് ആംഫി തീയേറ്ററിൽ നടന്ന ചടങ്ങിൽ വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, മുസിരിസ് പൈതൃക പദ്ധതി എം.ഡി പി.എം നൗഷാദ്, എം.ഇ പ്രശോഭ് എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ്സ് ഹെറിറ്റേജ് വാക്കിൽ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ നീലേശ്വരം സ്കൂളിലെ കുട്ടിപൊലീസുകാരുമായി മന്ത്രി സംവദിച്ചു. ചിത്രരചനയിൽ സൂര്യനാഥ് (എസ്.എൻ ട്രസ്റ്റ് ഹൈസ്കൂൾ കൊല്ലം) ഒന്നാം സ്ഥാനവും, ജഗന്നാഥ് (കടമ്പൂർ ഹൈസ്കൂൾ എടക്കാട് കണ്ണൂർ) രണ്ടാം സ്ഥാനവും, അഭിനവ് സി (നെന്മാറ ഹൈസ്കൂൾ പാലക്കാട് ) മൂന്നാം സ്ഥാനവും നേടി.
ഡിജിറ്റൽ സർവേയിലൂടെ നാല് വർഷത്തിൽ
റീസർവേ പൂർത്തിയാക്കും
തൃശൂർ: ഡിജിറ്റൽ സർവേയിലൂടെ നാല് വർഷത്തിൽ റീസർവേ പ്രവർത്തനം പൂർത്തിയാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
സർവേ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ (എസ്.ഒ.ടി.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക സർവേ ഉപകരണം ഉപയോഗിച്ച് റീസർവേ പ്രവർത്തനം പൂർത്തിയാകുന്നതോടെ ഏകീകൃത തണ്ടപ്പേർ സിസ്റ്റം നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറും. കേരളത്തിലെ എല്ലാ അനധികൃത ഭൂമി കൈയേറ്റങ്ങളും തിരിച്ചുപിടിച്ച് ഭൂരഹിതരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കും. റീസർവേ കഴിയുന്നതോടെ ഭൂപരിഷ്കരണ നിയമത്തിനനുസൃതമായി മിച്ചഭൂമി കണ്ടെത്താനും ഏറ്റെടുക്കാനും അതോടൊപ്പം സർക്കാർ ഭൂമി പൂർണ്ണമായും സംരക്ഷിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. എസ്.ഒ.ടി.ഇ.യു സംസ്ഥാന പ്രസിഡന്റ് സിജു പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ്, ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ.എ.ശിവൻ, നരേഷ് കുന്നിയൂർ, എം.യു.കബീർ, ജി.സുധാകരൻനായർ, ജി.സജീബ്കുമാർ, എം.ജെ.ബെന്നിമോൻ, യു.സിന്ധു, എൻ.അനിൽ, കെ.സഞ്ജയ്ദാസ്, എൻ.ബാബുരാജ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |