തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജ് കായിക താരങ്ങൾക്കായി സ്‌പോർട്‌സ് ആയുർവേദ പരിശോധനാ ക്യാമ്പ് നടന്നു. ഏഷ്യയിലെ ആദ്യത്തെ സ്‌പോർട്‌സ് ആയുർവേദ ആശുപത്രിയായ തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വിമല കോളേജിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. കിസാർ അങ്കണത്തിൽ നടന്ന പരിപാടി സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ.സാംബശിവൻ ഉദ്ഘാടനം ചെയ്തു. കിസാർ സൂപ്രണ്ട് ഡോക്ടർ ടി.സുധ അദ്ധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോക്ടർ എം.എസ്.നൗഷാദ്, കിസാർ സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ റോണിഷ് ജോസ് ചാലക്കൽ, വിമല കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബീന ജോസ്, കായിക വിഭാഗം മേധാവി ഹേമലത, സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെൽ കൺവീനർ ഡോക്ടർ കെ.സുജിത്, കിസാർ അക്കൗണ്ട്‌സ് ഓഫീസർ കെ.കെ ഷൈലജ എന്നിവർ സംസാരിച്ചു.
നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം
തൃശൂർ : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ധീരജവാൻ എ.പ്രദീപിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക്, ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ, മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രൻ, ടി.കെ.ശ്രീനിവാസൻ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |