വരാക്കര: ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ വരാക്കര പൂരത്തിന് കൊടിയിറങ്ങി. പുലർച്ചെ പള്ളിയുണർത്തൽ, കണി കാണിക്കൽ, മഹാഗണപതി ഹോമം, കലശാഭിഷേകം തിടമ്പുപൂജ, ഉപദേവന്മാർക്ക് കലശാഭിഷേകം എന്നിവ നടന്നു. രാവിലെ 11 വരെ ഒമ്പത് ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പും രണ്ടുവരെ നിരവധി വർണ്ണകാവടികൾ നിരന്ന കാവടിയാട്ടവും നടന്നു. ഉച്ചയ്ക്കുശേഷം ആറു വരെ കാഴ്ചശീവേലി തുടർന്ന് വരാക്കര ദേശത്തെ സാംബവരുടെ ഭക്തിസാന്ദ്രമായ പന്തൽ വരവ്, നാദസ്വരത്തിന്റെ അകമ്പടിയോടെ ദീപാരാധന, സഹസ്രനാമാർച്ചന, മേളം, ആറാട്ട് എന്നിവയോടെ ഒരാഴ്ച നീണ്ടു നിന്ന പൂര മഹോത്സവം സമാപിച്ചു. ചെർപ്പുളശ്ശേരി രാജശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |