തൃശൂർ: പത്തുമാസം മുമ്പ് താത്കാലികമായി ചുമതലയേറ്റ കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രഭാകരൻ പഴശ്ശി ഇന്ന് സ്ഥാനമൊഴിയും. 65 വയസ് കഴിഞ്ഞെന്ന കാരണത്താൽ അഡീഷണൽ സെക്രട്ടറി ജനാർദ്ദനന് ചുമതല നൽകിയാണ് ചുമതല ഒഴിയുന്നത്. കൊവിഡ് ഭീകരതയുടെ നടുവിൽ കലാരംഗം ഏറെക്കുറെ നിശ്ചലമായ കാലഘട്ടത്തിലാണ് സാംസ്‌കാരിക ഉന്നതസമിതി സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്ന അദ്ദേഹത്തിന് അധികച്ചുമതല ലഭിച്ചത്.
മുടങ്ങിക്കിടന്ന അക്കാഡമി അവാർഡ് വിതരണവും ഭംഗിയായി നടത്തി. നൂറു കേരള ഗാനങ്ങൾ വഴി മുന്നൂറോളം കലാകാരന്മാർക്ക് 5000 രൂപവീതം ധനസഹായം നൽകി. ഇറ്റ്‌ഫോക് നടത്താൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നാനൂറോളം കലാകാരന്മാരും അനുബന്ധ പ്രവർത്തകരും ഗുണഭോക്താക്കളായ ഹോപ് ഫെസ്റ്റിവൽ എന്ന വർഷാന്ത കലോത്സവം പരിമിത ജനപങ്കാളിത്തത്തോടെ ഭാഗിയായി നടത്തുകയുണ്ടായി.
പൈതൃക മതിൽ, നടൻ മുരളി തുറസ്സരങ്ങ് നവീകരണം തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. 25 അമേച്വർ നാടകങ്ങൾക്കായി അമ്പത് ലക്ഷം രൂപ നൽകുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. 25 നാടകങ്ങളുടെയും റിഹേഴ്‌സൽ പൂർത്തിയായിക്കഴിഞ്ഞു. കഥാപ്രസംഗ മഹോത്സവം ഉൾപ്പെടെ കൂടാതെ പ്രവർത്തനങ്ങളക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |