തൃശൂർ: ഭൂമി വിട്ടുനൽകിയില്ല, ദളിത് കുടുംബം ഹൈക്കോടതിയിൽ. ഏളനാട് വില്ലേജിലെ പരേതനായ രക്കന്റെ 79 സെന്റ് സ്ഥലം അനന്തരാവകാശികൾക്ക് വിട്ടു നൽകുന്നില്ലെന്ന പരാതിയുമായാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. 1984 - 85 വരെ സ്ഥലത്തിന്റെ കരം അടച്ചു വന്നിരുന്ന കുടുംബാംഗങ്ങളെ 2004ൽ രക്കൻ മരണപ്പെട്ടതിന് ശേഷം കരം അടയ്ക്കാൻ വില്ലേജ് ഓഫീസർ അനുവദിച്ചിരുന്നില്ല.
തണ്ടപ്പേർ ഇല്ലെന്ന വാദം ഉന്നയിച്ചായിരുന്നു കരം അടയ്ക്കാൻ അനുവദിക്കാതിരുന്നത്. ഇതേത്തുടർന്ന് വില്ലേജ് ഓഫീസർക്കെതിരെ കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഹർജിയിൽ ഉണ്ടായ ഉത്തരവ് പ്രകാരം കുടുംബാംഗങ്ങൾക്ക് ഭൂമി വിട്ടുനൽകുന്നതിനാവശ്യമായ നടപടിക്രമം ചെയ്യാൻ തലപ്പിള്ളി താലൂക്കിലെ തഹസിൽദാറെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തു.
അനന്തരവാകാശികൾക്ക് കരം അടയ്ക്കാൻ തണ്ടപ്പേർ കണ്ടുപിടിച്ചു നൽകുന്നതിനും, വസ്തു തിരികെ കൈവശം കൊടുക്കുന്നതിനും ഉത്തരവായിട്ടുണ്ടെന്ന് കെ.ആർ. ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി.ടി. സോമൻ, വത്സല, സി.കെ ഷൺമുഖൻ, പി.കെ. രജിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |