തൃശൂർ: നാല് വർഷം കൊണ്ട് കേരളത്തിലെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുമെന്നും കേരളത്തെ സമ്പൂർണമായി ഡിജിറ്റലായി അളക്കാനുള്ള വലിയ പരിശ്രമം നടക്കുകയാണെന്നും റവന്യൂ മന്ത്രി കെ.രാജൻ. തൃശൂർ ജില്ലയിൽ ഡിജിറ്റൽ റീ സർവേ ആരംഭിക്കുന്നതിന്റെ ഭാഗമായി ചിയ്യാരം വില്ലേജിന്റെ ഡ്രോൺ ഫ്‌ളൈ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യഘട്ടമായി ഏപ്രിലിൽ കേരളത്തിലെ 200 വില്ലേജുകളിൽ ഒരേ സമയം റീ സർവേ നടപടി ആരംഭിക്കും. ഇതിലൂടെ എല്ലാവരുടെയും ഭൂമിക്ക് സ്വന്തമായ രേഖയുണ്ടാകും. പൊതുവായ ആവശ്യത്തിന് ഉപയോഗിക്കാൻ എവിടെയെല്ലാം ഭൂമി മാറ്റിവെച്ചിട്ടുണ്ട് എന്ന് ആധികാരികമായി പറയാനാകും. പ്രകൃതി വിഭവങ്ങളെ അടയാളപ്പെടുത്താൻ കഴിയുന്ന ടോപ്പോഗ്രഫിക്കൽ സർവേയും നടക്കും.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന തലവാചകത്തോടെ 2021 മുതൽ 2026 വരെ നീളുന്ന വിഷൻ ആൻഡ് മിഷൻ 2021-26 പ്രക്രിയയുടെ ഭാഗമായാണ് ഡിജിറ്റൽ റീ സർവേ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. ചിയ്യാരം ക്രൈസ് ബിസ്‌കറ്റ് കമ്പനി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി. കുമാർ, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ.ഷാലി, അസി.ഡയറക്ടർ സർവ്വേ (റേഞ്ച്) പി.എ ഷാജി , തൃശൂർ ഭൂരേഖ തഹസിൽദാർ നീലകണ്ഠൻ, ചിയ്യാരം വില്ലേജ് ഓഫീസർ ഗിൽട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
ടോപ്പോഗ്രാഫിക്കൽ സർവേ ഡിജിറ്റൽ റീ സർവേ വഴി ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാനുള്ള എല്ലാ വഴികളും സർക്കാരിന്റേതാക്കി മാറ്റാം
ഭൂമിയുടെ കൊടുക്കൽ വാങ്ങൽ അസമത്വം, തട്ടിപ്പ്, അനധികൃത ഇടപെടൽ എല്ലാം മാറ്റാം.
ഭൂമി രജിസ്റ്റർ ചെയ്യാൻ രജിസ്‌ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന പേൾ, പോക്കുവരവ് നടത്താൻ റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന റിലീസ്, ലൊക്കേഷൻ സ്‌കെച്ച് കിട്ടാൻ സർവേ വകുപ്പ് ഉപയോഗിക്കുന്ന ഇ മാപ്പ് എന്നീ സോഫ്റ്റ്‌വെയർ കൂട്ടിച്ചേർക്കുന്ന ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ ലക്ഷ്യം
ഭൂമി വാങ്ങുമ്പോൾ തന്നെ പോക്കുവരവ് നടത്താനുള്ള സാദ്ധ്യതയും ലൊക്കേഷൻ മനസിലാക്കാനും കഴിയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |