ഗുരുവായൂർ: ''മ്മക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ?. ഉപ്പിട്ട ഓരോ നാരങ്ങാവെള്ളം... ഈ ചൂടത്തേക്ക് ബെസ്റ്റല്ലേ...'' എന്ന് ജയകൃഷ്ണനിലൂടെ പത്മരാജൻ പറഞ്ഞ ഡയലോഗ് കടുംവേനലിൽ ഓർക്കാത്തവരില്ല. പക്ഷേ, നാരങ്ങാ വില ചൂടിനേക്കാൾ വേഗത്തിൽ കുതിച്ചുയരുന്നു. ഒരു മാസം മുമ്പ് കിലോയ്ക്ക് 50 രൂപയായിരുന്നു വില. ഒരാഴ്ച മുമ്പ് നൂറിലെത്തി.
ഇപ്പോൾ 160ന് മേലെയാണ് ഒരു കിലോ നാരങ്ങയുടെ വില. വേനൽ കടുക്കുന്നതിനൊപ്പം നാരങ്ങ സോഡയ്ക്കും സർബത്തിനുമൊക്കെ വില കൂട്ടേണ്ട അവസ്ഥയിലാണെന്ന് വ്യാപാരികൾ പറഞ്ഞു. സർബത്തിലേക്ക് ഒരു നാരങ്ങ മുഴുവനും പിഴിഞ്ഞോളാൻ പറയുന്ന 'സ്ഥിരം കസ്റ്റമേഴ്‌സിന്' മുന്നിൽ 'പറ്റില്ല ചേട്ടാ' എന്ന് പറഞ്ഞു തുടങ്ങിയെന്നും അവർ പറഞ്ഞു. നോമ്പു കാലമായതോടെ നാരങ്ങാ വില ഇനിയും കൂടിയേക്കും. അതോടെ നാരങ്ങ സോഡയ്ക്കും സർബത്തിനും വില കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |