തൃശൂർ: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.ഐ. സെബാസ്റ്റ്യനും സഹപ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിലേക്ക്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ മോദി പിണറായി സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് മാതൃസംഘടനയിലേക്ക് തിരിച്ചുപോകുന്നതെന്ന് സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻ.സി.പി ഇന്ന് സി.പി.എമ്മിന്റെ ഒരു പോഷക സംഘടന പോലെയാണ് പ്രവർത്തിക്കുന്നത്. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എ.കെ.ജി സെന്ററിലെ പരിചാരകന്റെ വേല ചെയ്യുകയാണ്. 21ന് രാവിലെ 11ന് തൃശൂർ കെ. കരുണാകരൻ സപ്തതി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എൻ.സി.പി വിട്ട് വരുന്ന നേതാക്കളെയും പ്രവർത്തകരെയും കോൺഗ്രസിലേക്ക് സ്വീകരിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
എം.പിമാരായ ബെന്നിബെഹ്‌നാൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ജോർജ് കാട്ടുപറമ്പൻ, എ.എ. അബ്ബാസ്, ബിജു കുന്നേൽ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |